tag:blogger.com,1999:blog-72622518499084827112024-03-22T04:55:05.768+05:30ദേവീവിലാസത്തിലെ വീരവിലാസങ്ങള്‍<b>നാലു ജന്മത്തിന്റെ അനുഭവങ്ങള്‍ തന്ന നാലു വര്‍ഷങ്ങള്‍...
ആരാന്റെ മാവിലെ മാങ്ങ എറിഞ്ഞിട്ടിട്ട്, അതുംകൊണ്ടോടിയ ഇടവഴികള്‍..
അറിയാതെയും പറയാതെയും പോയ കൌമാര പ്രണയങ്ങള്‍....
ഇന്നും, ആ നല്ല ഓര്‍മ്മകള്‍ മനസ്സില്‍ നിറയുന്നു....</b>The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.comBlogger21125tag:blogger.com,1999:blog-7262251849908482711.post-33186883134290682332010-12-22T15:25:00.003+05:302010-12-22T15:33:27.838+05:30കിഴക്കേനടയിലെ ക്രിസ്ത്മസ്: ഭാഗം 3<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTQHb9gsDGhQPWkNscrfLjQ8njX56HzpXe-Gm5OZHByxgrjTWWZlCRtjz8mFOGZxwWzkUI_IS5W7qizgy8OzB0hL640ogLXp9MlMBdeyPS1RH5J-YzVnjJ3Wu3Ks3vm2I_KnLYxfptYKs/s320/bell.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 222px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTQHb9gsDGhQPWkNscrfLjQ8njX56HzpXe-Gm5OZHByxgrjTWWZlCRtjz8mFOGZxwWzkUI_IS5W7qizgy8OzB0hL640ogLXp9MlMBdeyPS1RH5J-YzVnjJ3Wu3Ks3vm2I_KnLYxfptYKs/s320/bell.jpg" border="0" alt="" /></a><br /><br /><br />ധനുമാസക്കുളിരിൽ, പുതച്ചുമൂടി , ഹൈക്കമാന്റിൽ കൈയ്യും തിരുകി കിടന്നുറങ്ങിയിരുന്ന കുമാരനല്ലൂർവാസികളിൽ ചിലരെ, നട്ടപ്പാതിരായ്ക്കു വിളിച്ചുണർത്തി തെറി പറയിപ്പിച്ച, ചില അതിമനോഹരഗാനങ്ങളെപ്പറ്റിയാകട്ടെ ഈ എപ്പിഡോസ്.<br /><br />പതിവു കരോൾഗാനങ്ങളായ “യഹൂദിയായിലേ” ,“പുല്‍ക്കുടിലിൽ”, “ദൈവം പിറക്കുന്നൂ” എന്നിവയൊക്കെ 1-2 കൊല്ലം കൊണ്ട് നമ്മുടെ പുള്ളേരൊക്കെ പഠിച്ചെടുത്തു. പിന്നെ ആണ്ടോടാണ്ടിറങ്ങുന്ന “ഏറ്റവും പുതിയ ക്രിസ്ത്മസ് ഗാനങ്ങൾ” എന്ന പാട്ട്പുസ്തകത്തിലെ പാരഡി ഗാനങ്ങളും, സാഹചര്യമനുസരിച്ച് ഉപയോഗിച്ചു പോന്നു.<br /><br />ചെറുപ്പക്കാരും പിള്ളേരുമൊക്കെയുള്ള സദസ്സുകളിൽ പാരഡി ഗാനങ്ങൾക്കായിരുന്നു മാർക്കറ്റ്. അതുകൊണ്ടു പുസ്തകം വാങ്ങി , ഒരു 5-6 പാട്ടു പാടി സാധകമൊക്കെ ചെയ്താണ് ഞങ്ങൾ പോയിരുന്നത്.<br /><br />ചില സാമ്പിൾസ് ഇങ്ങനെ :<br /><br />താരകമൊന്നതുദിക്കുന്നു കിഴക്ക് പൊൻവാനിൽ,<br />പൊന്നോമലേശു പിറക്കുന്നു ബേത്ലഹെം നാട്ടിൽ,<br />പൊൻ പ്രഭവിടരുന്നൂ, ഭൂലോകം വാഴ്ത്തുന്നു,<br />മണ്ണിലും വിണ്ണിലും മാലാഖാവൃന്ദം വാഴ്ത്തിപ്പാടുന്നൂ വാഴ്ത്തിപ്പാടുന്നൂ...<br /><br />( ചന്ദ്രലേഖയിലെ ‘ഒന്നാം വട്ടം കണ്ടപ്പം’ എന്ന രീതിയിൽ ഒന്നു കൂടി വായിച്കു നോക്കൂ )<br /><br /><br />കുളിരിൽ പൂത്തൊരു താരകമേ, കരളിൻ ചേതന നീയല്ലോ,<br />ശാന്തി സമാധാനം നല്കാൻ, വന്നുപിറന്നൂ ശ്രീയേശു,<br />മഞ്ഞുപൊഴിയുന്നു,കുളിരുന്നു, മാമരം കോച്ചുന്നു<br />സുന്ദരസുരഭിലമീരാത്രി...<br /><br />( സോനാ കിത്നാ സോനാ ഹേ - ഹീറോ നമ്പർ 1)<br /><br /><br />പിന്നെ ദാലേർ മെഹന്തി മോഡലിൽ “ പാടാം ഹല്ലേലൂയ്യ..പാടാം ഹല്ലേലൂയ്യ..” എന്നൊക്കെയുള്ള അടിച്ചുപൊളികളും.<br /><br />പക്ഷേ ഞങ്ങടെ മാസ്റ്റർ പീസുകളായി മാറിയ രണ്ട് പാട്ടുകളുണ്ട്. അവയുടെ കഥകൾ ഇങ്ങനെ :<br /><br />ഒരു തവണ കുമരകത്ത്, എന്റെ തറവാട്ടിലുരുന്നു വല്ല്യപ്പനോട് കരോളിനു പോയ കാര്യമൊക്കെ പറഞ്ഞ കൂട്ടത്തിൽ, ചില വീട്ടുകാരൊന്നും വാതിലു പോലും തുറക്കില്ല എന്നു എന്റെ അനിയൻ പറഞ്ഞു. അന്നേരം അച്ചായൻ ഒരു പാട്ടു പറഞ്ഞു തന്നു - ഇങ്ങനെയുള്ള അവസരത്തിൽ ഉപയോഗിക്കാൻ.<br /><br />ഐഡിയ ഇങ്ങനെയായിരുന്നു - എത്ര ബഹളം വെച്ചാലും , വാതിൽ തുറക്കാതെ വരുമ്പോ, കൊട്ടൊക്കെ നിറുത്തി ഇങ്ങനെ പാടുക<br /><br />“ഞങ്ങളു വന്നല്ലോ, നിങ്ങറ്റെ മുറ്റത്തേ..<br />ഞങ്ങൾക്കു വെല്ലോം തന്നേരോ, ഞങ്ങളു പൊക്കോളാം<br />ചേട്ടോ - ഞങ്ങൾക്കു വെല്ലോം തന്നേരോ, ഞങ്ങളു പൊക്കോളാം<br />ചേച്ച്യേ - ഞങ്ങൾക്കു വെല്ലോം തന്നേരോ, ഞങ്ങളു പൊക്കോളാം”<br /><br />പിറ്റേക്കൊല്ലം തന്നെ ഇതു ഞങ്ങൾ പ്രായോഗികമാക്കി. പടക്കം പൊട്ടിച്ചാൽ പോലും എഴുന്നേറ്റു വരാത്ത പാർട്ടീസൊക്കെ ചമ്മിയ ചിരിയോടെ വന്നു കാശു തരാനും തുടങ്ങി.<br /><br />അടുത്തത്, ഒരല്‍പ്പം കോണ്ഡ്രവേഴ്സി ഉണ്ടാകിയ രചനയാണ്. ആര് എവിടുന്നു ഇതു പഠിച്ചെടുത്തു എന്നോർമ്മയില്ല. പക്ഷേ, പുള്ളേർക്കെല്ലാം പാട്ടു നന്നായി ഇഷ്ടപ്പെട്ടു. പാട്ട് പ്രാക്ടീസ് കഴിഞ്ഞു വീട്ടിൽ വന്നു ഇതു പാടിക്കേപ്പിച്ചപ്പോ മാഗിടീച്ചറിനു അത്ര ബോധിച്ചില്ല. എന്താ സംഗതി എന്നല്ലേ? <br /><br />“നർത്തകീ..... ഉണരൂ.. മോഹിനി... ഉണരൂ” എന്നൊക്കെയുള്ള ഒരു പഴയ ഗാനമാണ് മൂലകൃതി. ഞങ്ങൾ പാടിയിരുന്നത്, അതിന്റെ പാരഡി. വരികൾ ഇങ്ങനെ :<br /><br />“ യേശു ചറപറ ചറപറ കാലിട്ടടിച്ചൂ..<br />ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ...<br />യൗസേപ്പ് സന്തോഷത്താൽ തുള്ളിച്ചാടീ..<br />ഇടയർ ഉണ്ണ്യെത്തന്നെ നോക്കിയിരുന്നു...<br />ഉണ്ണിക്ക്...വിശന്നൂ...ഉടനേ ...കരഞ്ഞൂ...<br />അപ്പോൾ.. മറിയം.... കൊടുത്തു.. അമ്മിഞ്ഞ...”<br /><br />ആ അവസാനവരിയാണ് പ്രശ്നം. പക്ഷേ എനിക്കു അതു വളരെ ഹൃദ്യമായാണ് തോന്നിയത്. ഒരു മാതൃ-പുത്ര ബന്ധത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമല്ലേ അത്.<br /><br />എനിവേ, പിന്നീട് പോയ വീടുകളിൽ പലയിടത്തും ഞങ്ങളീ പാട്ടു പാടി. ആളും തരവുമൊക്കെ നോക്കി അവസാനവരി പാടും, ചിലയിടത്ത് അതങ്ങ് വിഴുങ്ങും.<br /><br /><br />(നേരം കിട്ടിയാൽ തുടരും..)<br /><br />കരോൾ ഗാനങ്ങൾ : 3<br />NB : “ശാന്തരാത്രി.. ശിവരാത്രി” എന്നാണ് ചില മിടുക്കന്മാർ ആദ്യത്തെ 2-3 വീടുകളിൽ പാടിയത്!!<br /><br /><br /><object width="480" height="385"><param name="movie" value="http://www.youtube.com/v/wGSORIQC4ho?fs=1&hl=en_US"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/wGSORIQC4ho?fs=1&hl=en_US" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="480" height="385"></embed></object>The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com8tag:blogger.com,1999:blog-7262251849908482711.post-56601945548479473062010-12-21T10:28:00.001+05:302010-12-21T10:35:24.062+05:30കിഴക്കേനടയിലെ ക്രിസ്ത്മസ്: ഭാഗം 2<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTQHb9gsDGhQPWkNscrfLjQ8njX56HzpXe-Gm5OZHByxgrjTWWZlCRtjz8mFOGZxwWzkUI_IS5W7qizgy8OzB0hL640ogLXp9MlMBdeyPS1RH5J-YzVnjJ3Wu3Ks3vm2I_KnLYxfptYKs/s1600/bell.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 222px; height: 320px;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTQHb9gsDGhQPWkNscrfLjQ8njX56HzpXe-Gm5OZHByxgrjTWWZlCRtjz8mFOGZxwWzkUI_IS5W7qizgy8OzB0hL640ogLXp9MlMBdeyPS1RH5J-YzVnjJ3Wu3Ks3vm2I_KnLYxfptYKs/s320/bell.jpg" border="0" alt=""id="BLOGGER_PHOTO_ID_5552997180573214994" /></a><br />പറയുമ്പോ എല്ലാം പറയണമല്ലോ, ഫുട്ബോൾ ഒക്കെ വന്നു കഴിഞ്ഞപ്പോ ഞങ്ങടെ കളിസ്ഥലത്തും ആളു കൂടി. അതുകൊണ്ടു പിറ്റേത്തവണ കരോളിറങ്ങാൻ ആൾബലത്തിനു പഞ്ഞമില്ല. ചില്ലറ മുതല്‍മുടക്കിനും ആളെകിട്ടി. അതുകൊണ്ടു കുറച്ചുംകൂടി ഏരിയ കവർ ചെയ്യാമെന്നും തീരുമാനമായി.<br /><br />പതിവു പോലെ ജിത്ത് തന്നെ പാപ്പാ. അല്ലെങ്കിലും വിജയിച്ച ഫോർമുല വീണ്ടും വീണ്ടും ഉപയോഗിക്കുക്ക എന്നതു ഒരു ‘മല്ലു’ രീതിയാണല്ലോ. <br /><br />അംഗീകാരമില്ലാത്ത കരോൾസംഘങ്ങളെ പോലീസ് പിടിക്കും എന്ന വാർത്താക്കുറിപ്പ് ചെറിയ ഒരു ഉൾക്കിടിലമുണ്ടാക്കി. അതിനും പ്രതിവിധി പറഞ്ഞതു രതീഷ് തന്നെ - ഒരു ബാനർ പിടിച്ചാ മതി.. ബാനറും , ബാനറിൽ ഒരു പേരുമൊക്കെ ഉണ്ടെങ്കിൽ പിടിച്ചുനിക്കാം. എന്റെപന്റെ ഒരു പഴയ ഒറ്റമുണ്ട് കീറി, അതിൽ വണ്ടിയ്ക്കടിക്കണ മട്ടിപ്പെയിന്റ് ( രതീഷിന്റെ ഫാദർ കുഞ്ഞുമോൻ ചേട്ടൻ ഒരു മോട്ടോർ മെക്കാനിക്കാണ്) മുക്കി വലിയ അക്ഷരത്തിൽ കീച്ചി - “ വിക്ടറി ക്ലബ്”. ( ഈ പേരു യോദ്ധാ ഫെയിം തന്നെ- അന്നു എഴുതിയ പേർ മറന്നു പോയി. അനിയനും ഓർമ്മയില്ല. ) ആകെമൊത്തം നല്ല അലങ്കോലമായ ഒരു ബാനർ. ശീമപ്പത്തലിന്റെ രണ്ട് കമ്പൊടിച്ച് ബാനറിന്റെ രണ്ട് വശത്തും കെട്ടി. ബലേഭേഷ്!<br /><br />ആൾബലത്തിന്റെയും ബാനർബലത്തിന്റെയും ഒക്കെ പച്ചപ്പിൽ ആദ്യമായി, റോഡിലേയ്ക്കിറങ്ങാൻ തീരുമാനിച്ചു. കുന്നുമ്പുറം ഇറങ്ങി ,റോഡ് മുറിച്ചുകടന്നാൽ മൂന്നാമത്തെ വീട് കുട്ടൻ സാറിന്റെ വീടാണ്. കൂടെയുള്ള മിടുക്കന്മാരിൽ പലരും അവിടെ ട്യൂഷൻ പഠിക്കുന്നവർ, ബാക്കിയുള്ളവർ സ്കൂളിൽ ഗിരിജ ടീച്ചറിന്റെ ശിഷ്യന്മാർ. അതുകൊണ്ട് ആദ്യവർഷങ്ങളിൽ ഞാനും അനിയനും , ബാക്കി ചെറുതുകളും മാത്രമാണ് അവിടെ കയറിയിരുന്നത്. 1-2 വർഷത്തിനുശേഷം ഞാനും മേല്‍പ്പറഞ്ഞ ഗണങ്ങളിൽ അംഗമാവുകയും, മതിലിന്റെ പുറത്തേക്ക് മാറുകയും ചെയ്തു!<br /><br />പോസ്റ്റാപ്പീസിന് പടിഞ്ഞാറുവശം, ഫ്ലോറൽപാർക്കു ഹോട്ടലുടമകളുടെ വീടാണ്. കാശുകാരുടെ വീട്ടിൽ നിന്ന് ഒരു ഇരുപത് രൂപാ എങ്കിലും കിട്ടും എന്ന ആവേശത്തിലാണ് ഞങ്ങൾ പാടിയതു. 1-2 പാട്ടു ഒക്കെ അധികം പാടി . പാട്ടു കഴിഞ്ഞപ്പോ വീട്ടുകാർ വക കേക്കും കിട്ടി. ഹാപ്പി!. പക്ഷേ കോരിത്തരിച്ചത് , എല്ലാം കഴിഞ്ഞു ചേട്ടൻ കാശു തന്നപ്പോഴാണ്. 100 രൂപാ! ഹണ്‍ഡ്രഡ് മണീസ്!<br /><br />തലേ വർഷം ഒരു ദിവസം പാടിയെങ്കിൽ , ആ കൊല്ലം രണ്ട് ദിവസമായിരുന്നു കരോൾ. ഏതാണ്ട് 450ഓളം രൂപാ പിരിഞ്ഞു കിട്ടി.<br /><br />ക്രിക്കറ്റ് ബാറ്റ് മേടിക്കാം എന്നായിരുന്നു തീരുമാനം. പക്ഷേ അന്നേരം ‘ചെറുതുകൾ’ ഉടക്കി. 4 അടിയിൽ കുറവു പൊക്കമുള്ള ഒരു 5-6 പേരുണ്ടായിരുന്നു ഗ്രൂപ്പിൽ. അവർക്കു പെരുമാറാൻ പറ്റിയ ഒരു ചെറിയ ബാറ്റു വേണമെന്നു ഒരേ വാശി. അങ്ങനെ അതും മേടിച്ചു.<br /><br />2 ബാറ്റും 3 സ്റ്റമ്പും ഒരു ജോടി കീപ്പർ ഗ്ലൗസും കൂടി 450നു കിട്ടി എന്നു പറയുമ്പോൾ, അതിന്റെ ഒരു ക്വാളിറ്റി അത്രയൊക്കെത്തന്നെ എന്നു തോന്നുമെങ്കിലും , ഒരു ക്രിക്കറ്റ് കിറ്റ് സ്വന്തമായുള്ള ചുരുക്കം ക്ലബ്ബുകളിലൊന്നായിരുന്നു ഞങ്ങടെ വിക്ടറി ക്ലബ്ബ് എന്നു അഭിമാനത്തോടെ മാത്രമേ ഓർമ്മിക്കാൻ സാധിക്കൂ.<br /><br />(നേരം കിട്ടിയാൽ തുടരും..)<br /><br />കരോൾ ഗാനങ്ങൾ : 2<br /><br /><object width="480" height="385"><param name="movie" value="http://www.youtube.com/v/Rt8PIrEu_m0?fs=1&hl=en_US"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/Rt8PIrEu_m0?fs=1&hl=en_US" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="480" height="385"></embed></object>The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com1tag:blogger.com,1999:blog-7262251849908482711.post-43572613681666635032010-12-20T16:11:00.002+05:302010-12-20T16:18:37.593+05:30കിഴക്കേനടയിലെ ക്രിസ്ത്മസ്: ഭാഗം 1ആദ്യമായി വീട്ടിൽ നിന്നു മാറിനിന്നുകൊണ്ട് ഒരു ക്രിസ്ത്മസ്. അതിന്റെ ക്ഷീണം ആവുമ്പോലെ തീർത്തേക്കാം എന്നു കരുതിയതുകൊണ്ടാണു, ഇവിടെയടുത്ത് താമസിക്കുന്ന ഒരു ബന്ധുക്കാരന്റെ പാർപ്പിട ചേരിയിൽ ( ഹൗസിങ്ങ് കോളനി എന്നു മലയാളത്തിൽ പറയും) കരോളുണ്ടെന്നു വിളിച്ചു പറഞ്ഞപ്പോ ചാടി പുറപ്പെട്ടതു.<br /> <br /> <br />കോളനിയിൽ 95% മലയാളികൾ, അതിന്റെ 95% ക്രിസ്ത്യാനികൾ, അതിന്റെ ഒരു 80% കത്തോലിക്കർ- കാര്യങ്ങളുടെ സ്ഥിതിവിവരം ഇങ്ങനെയായതുകൊണ്ട് പരിപാടി ഒക്കെ നമ്മ്റ്റുടെ നാട്ടിലേതു പോലെ തന്നെ. ചുവന്ന നൈറ്റി ഇട്ട ഒരു പാപ്പായും, ബലൂണും, കൊട്ടും പാട്ടും - ആകെ ജഗപൊഗ! പാടുന്ന പാട്ടുകളിൽ ഭൂരിഭാഗവും മലയാളത്തിൽ. പതിവു പാട്ടുകളായ “പുൽക്കുടിലിൽ”, “ദൈവം പിറക്കുന്നൂ..” എന്നിവയൊക്കെ ഇംഗ്ലീഷ്, ഹിന്ദി ലിപികളിൽ എഴുതി പിള്ളേർക്കു കൊടുത്തിരിക്കുന്നതു കണ്ട് സന്തോഷം തോന്നി. മറുനാട്ടിൽ ജനിച്ച് വളർന്ന പിള്ളേർക്ക് ഇത്രയെങ്കിലും ഉണ്ട്. ഇപ്പോ നാട്ടിലുള്ള എത്ര എണ്ണം പോകും കരോളു പാടാൻ?<br /> <br /> <br />അടിച്ചു പൊളിച്ചു എന്നു പറഞ്ഞാൽ അതിൽ ഒരു തരി പോലും അതിശയോക്തിയുണ്ടാവില്ല. വിരുന്നുകാരെന്ന നിലയിൽ ആദ്യം കുറച്ചുനേരമൊക്കെ മിണ്ടാതെ നിന്നെങ്കിലും , ഒരല്‍പ്പം കഴിഞ്ഞപ്പോ ഞാനും അതിൽ ഒരു ഭാഗമായി. ഏതാണ്ട് രണ്ടു മണികൂർ നീണ്ട കരോളിനു ശേഷം, പാതിരാത്രി കൊടുംതണുപ്പത്ത് യാത്ര ചെയ്തു മുറിയിൽ വന്നു കിടന്നപ്പോ, ഇതുപോലെ കരോളു പാടി നടന്ന ചില രാത്രികൾ ഓർമ്മയിൽ വന്നു.<br /> <br />കുമാരനല്ലൂർ കാക്കനാട്ട് കുന്നുമ്പുറത്ത് ക്രിസ്ത്യാനികൾ തുലോം കുറവായിരുന്നു. കളിക്കൂട്ടുകാരിലും മാമ്മോദീസാവെള്ളം തലയിൽ വീണവർ ഞാനും എന്റെ അനിയനും മാത്രം. അതുകൊണ്ട് തന്നെ, 1990-കളുടെ നടുവിലെപ്പഴോ കായികോപകരണങ്ങൾ വാങ്ങാനുള്ള സാമ്പത്തിക ഞെരുക്കത്തിനു ഒരു അറുതിയിടാൻ ക്രിസ്ത്മസ്കരോൾ എന്ന ആശയം ഞാനവതരിപ്പിച്ചപ്പോൾ, പിന്താങ്ങിയതു 1-2 പേർ മാത്രം. സ്വാഭാവികം, ആർക്കും വലിയ പിടിയില്ലാത്ത ഒരു ചൂഷണമാധ്യമം ആയിരുന്നു ഇതു.കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസ്സിലാക്കിയെടുക്കാൻ കുറച്ചു സമയം പിടിച്ചു. എനി വേ, അങ്ങനെ അതു തീരുമാനമായി. <br /> <br />പറഞ്ഞു തീരുമാനിച്ചതിൻപ്രകാരം ഒരു ഡിസംബർ 22നു രാവിലെ ഒത്തുകൂടി വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി.<br /> <br /> <br />പാപ്പായുടെ മുഖംമൂടി : ചന്ദ്രാ കോഫിയിൽ കിട്ടും, 20 ക<br />കളർ പേപ്പർ : 10 ക<br />ബലൂൺ : 10 ക<br />ഏറ്റവും പുതിയ ക്രിസ്ത്മസ് ഗാനങ്ങൾ - പാട്ടുപുസ്തകം : 5 ക<br />കൊട്ടാൻ ഡ്രം വാടക : 50 ക<br />പെട്രോമാക്സ് വാടക : 30 ക ( മണ്ണെണ്ണ വേറെ )<br />മറ്റു അനുസാരി : 10 ക<br /> <br />12 രുപേടെ ഒരു പന്തു മേടിക്കാൻ കാശില്ല! അപ്പഴാ ! പിന്നെ കുറേ ചിലവു ചുരുക്കലുകൾ നടപ്പിലാക്കി. കൊട്ടാൻ കന്നാസ് മതി, വെളിച്ചത്തിനു ഒരു ടോർച്ച് ധാരാളം. ബലൂണൊക്കെ പേരിനു മതി. എന്തിനാ ഇതിനും മാത്രം കളർ പേപ്പർ!അങ്ങനെ കൊക്കിലൊതുങ്ങുന്ന ഒരു സെറ്റപ്പൊക്കെ റെഡിയാക്കി ഞങ്ങൾ സന്ധ്യ മയങ്ങാൻ കാത്തിരുന്നു.<br /> <br />അയൽവാസിയായ ജിത്തിനെ പാപ്പാ ആക്കാനുള്ള തീരുമാനം ഇതിനകം കൈക്കൊണ്ടിരുന്നു. 14 വയസ്സുകാരൊക്കെ കൂടെയുള്ളപ്പോ 6 വയസ്സുകാരനെ പാപ്പാ ആക്കുന്നതിലെ ഔചിത്യം ചിലർ ചോദ്യം ചെയ്തെങ്കിലും , ഒരു പുതുമ എന്ന നിലയിൽ ഇതു പൊതുവേ അംഗീകരിക്കപ്പെട്ടു. അങ്ങനെ, വൈകിട്ടു ഒരേഴു മണിയോടെ 3 അടി നീളമുള്ള ജിത്തിനെ ഞങ്ങളൊരു കിടിലൻ പാപ്പാ ആക്കിമാറ്റി. ഒപ്പം, ജിത്തിന്റെ ചേട്ടനും ഒരു മെക്കാനിക്കൽ ജീനിയസ്സുമായിരുന്ന രതീഷ് ഒരു ഗഞ്ചിറയുമായി വന്നു. സോഡാക്കുപ്പിയുടെ അടപ്പു തല്ലിപ്പരത്ത്തി, ആണിയിൽ കോർത്ത് ചെറിയ ഒരു പട്ടികയിലടിച്ചാണ് അതുണ്ടാക്കിയിരുന്നത്. കയ്യിലടിക്കുമ്പോ ജ്ജിൽ,ജ്ജിൽ!! കൊള്ളാം!<br /> <br />റോഡിലേക്കിറങ്ങിയാൽ ചിലപ്പൊ പോലീസ് പിടിക്കുമെന്ന ഒരു ചെറിയ പേടി പോലെയൊരു ഭയം എല്ലാർക്കുമുണ്ടായിരുന്നു. അതുകൊണ്ട്, കുന്നുമ്പുറത്തിന്റെ വഴിയുടെ ഒരറ്റത്തൂന്ന് തുടങ്ങി, കയറ്റം കയറി ഇറങ്ങി ഇങ്ങേ അറ്റം വരെ പാടുക എന്നതായിരുന്നു പരിപാടി.<br /> <br />കൃത്യമായി ഓർമ്മ കിട്ടുന്നില്ലെങ്കിലും, എന്റെ സഹപാഠിയായിരുന്ന സുനിത. സി. ആർ-ന്റെ വീട്ടിൽ നിന്നായിരിക്കണം തുടക്കമിട്ടത്. തുടങ്ങിക്കഴിഞ്ഞപ്പോഴാണ് അടുത്ത പ്രതിസന്ധി. പാടാൻ ഞാനും ഓനനും ( അനിയൻ) മാത്രം. ബാക്കി സഖാക്കളൊക്കെ നാണത്തോടെ ഗേറ്റിനു പുറത്തു തന്നെ നില്ക്കും. എന്നാ പാപ്പായെ മാത്രം കേറ്റിവിട്ടാൽ ഒരുമാതിരി പെട്ടവരൊന്നും തന്നെ കാശും തരില്ല. അങ്ങനെ 5-6 വീടു കഴിഞ്ഞപ്പോ ഞങ്ങളുടക്കി. പിന്നെ എല്ലാവരും കയറി വരാം എന്നു സമ്മതിക്കുകയും, അവനവന്റെ കഴിവിന്റെ പരമാവധി സ്വരത്തിൽ പാടാം എന്നു പ്രതിജ്ഞയെടുക്കയും ചെയ്തു.<br /> <br />കയറിയ എല്ലാ വീടും പരിചയക്കാരായതിനാൽ ആരും വെറുംകൈയ്യോടെ വിട്ടില്ല. അങ്ങനെ, 3-4 മണിക്കൂർ നീണ്ട അദ്ധ്വാനത്തിനൊടുവിൽ, ഞങ്ങൾ സമ്പാദിച്ചത് 106 രൂപാ! ( ഈ തുക ഞാൻ ഇന്നും ഓർക്കുന്നുണ്ട്!)<br /> <br />ജനുവരി ആദ്യം കോട്ടയത്തുപോയി വാങ്ങിയ ഒരു ഫുട്ബോൾ, അതും ഓർമ്മയിലുണ്ട്!!<br /><br /> <br />(നേരം കിട്ടിയാൽ തുടരും..)<br /><br />കരോൾ ഗാനങ്ങൾ : 1<br /><br /><object width="480" height="385"><param name="movie" value="http://www.youtube.com/v/ooFBd9IdhTU?fs=1&hl=en_US"></param><param name="allowFullScreen" value="true"></param><param name="allowscriptaccess" value="always"></param><embed src="http://www.youtube.com/v/ooFBd9IdhTU?fs=1&hl=en_US" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="480" height="385"></embed></object>The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com6tag:blogger.com,1999:blog-7262251849908482711.post-53031084243636979652009-11-27T21:50:00.000+05:302009-11-27T21:52:21.931+05:30ഗാനമേളകളുടെ മേളാങ്കം!ബ്ലൂ ഡയമണ്ട്സ് ആലപ്പുഴ...<br /><br />ഏയ്ഞ്ചല്‍ വോയ്സ് മൂവാറ്റുപുഴ..<br /><br />സാഗര്‍ പത്തനംതിട്ട...<br /><br />പൂഞ്ഞാര്‍ നവധാര..<br /><br />കലാഭവന്‍ എറണാകുളം..<br /><br />ക്ലാപ്സ് കോട്ടയം.....<br /><br /><br />"മെഗാ ഷോ", "സൂപ്പര്‍ കോമഡി ഷോ" എന്നൊക്കെ പറഞ്ഞു മനുഷ്യന്മാരെ പറ്റിക്കാന്‍ കലാകൊലപാതകികളിറങ്ങുന്നതിനൊക്കെ മുമ്പ്, ഗാനമേള എന്ന കലാരൂപവുമായി മധ്യകേരളത്തിലെ വിവിധ പെരുന്നാളുകള്‍, ഉല്സവങ്ങള് , പൊതുപരിപാടികള്‍ എന്നിവയെയൊക്കെ സമ്പുഷ്ടമാക്കിയിരുന്നത് മേല്‍പ്പറഞ്ഞ ടീമുകളില്‍ ഏതെങ്കിലുമൊക്കെയായിരുന്നു.<br /><br /><br />കുമാരനല്ലൂര്‍ അമ്പലത്തിന്റെ ഉല്‍സവ നോട്ടീസ് കിട്ടിയാല്‍ ആദ്യം നോക്കിയിരുന്നത് എത്ര ഗാനമേളയുണ്ട് എന്നതാണ്. ഞാന്‍ സ്കൂളില്‍ ചേരുന്ന കാലത്ത് എല്ലാ കൊല്ലവും രണ്ടെണ്ണം പതിവായിരുന്നെങ്കിലും പിന്നീട് അതു് ഒന്നായും, പിന്നെയത് ഭക്തി ഗാനമേളയായും മാറി.<br /><br />ഗാനമേളയുള്ള ദിവസം പകല്‍ മുഴുവന്‍ ഞാന്‍ കുത്തിയിരുന്നു പഠിക്കും, അഥവാ പഠിച്ചു എന്ന ഒരു പ്രതീതി ഉണ്ടാക്കും. ജോലി കഴിഞ്ഞു മാഗി ടീച്ചര്‍ എത്തുമ്പോ തന്നെ അന്നു പഠിച്ചുവെന്നു അവകാശപ്പെടുന്ന ഭാഗത്തെപറ്റി 1-2 സംശയമൊക്കെ ചോദിച്ച് ആളെ കൈയ്യിലെടുക്കും. 7.30യുടെ സീരിയല്‍ കഴിഞ്ഞാല്‍ അന്നേരം തന്നെ കുരിശു വരയ്ക്കാന്‍ മുട്ടുകുത്തുന്നത് കാണുമ്പോ അമ്മയ്ക്കു മനസ്സിലാകും വാലെങ്ങോട്ടാ പൊങ്ങുന്നതെന്ന്. <br /><br />പാവം, അന്നായാലും ഇന്നായാലും, ഒന്നു അറിഞ്ഞു മണിയടിച്ചാല്‍ അമ്മ വീഴും!<br /><br />അപ്പന്റെ അടുത്ത് മാദ്ധ്യസ്ഥത വഹിക്കേണ്ട ചുമതല അമ്മയുടേത്. അങ്ങനെ ഹൈക്കമാന്റിന്റെ അനുമതിയും കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഉള്ള കറികൂട്ടി ഒരു പാത്രം കഞ്ഞി കുടിച്ചു തീരേണ്ട താമസം, കുട്ടുവിന്റെ വിളിയെത്തും. <br /><br />കുമാരനല്ലൂര്‍ അമ്പലത്തില്‍ ഗാനമേള കേള്‍ക്കാന്‍ ഒരു പാടു ദൂരെനിന്നൊക്കെ ആളു വരുമായിരുന്നു. ഒരു ഒമ്പതര മണിയോടെ സ്കൂള്‍ മൈതാനം നിറയും. അങ്ങനെ ഒരു പത്തു-പതിനായിരം ആളും, 2-3 വണ്ടി നിറയേ പോലീസും, ഇതിന്റെയൊക്കെ ഇടയ്ക്കുകൂടെ "കടല..കടല..കടലേ"സും, എല്ലം കൂടി ഒരു ജഗപൊഗ.<br /><br />അങ്ങനെയിരിക്കുമ്പോ പെട്ടെന്നു അതു കേക്കാം!!!!! " ഹലോ...ഹലോ ചെക്ക് ഹലോ...ഹലോ ചെക്ക് ഹലോ..". ഓ തുടങ്ങാറായി.... കളക്ഷന്‍ എടുത്തു നടക്കണ ചെക്കന്മാരെല്ലാം തിരിച്ചെത്തും. പിന്നെ കുറച്ചു നേരം തട്ടും മുട്ടും ഒക്കെ കേക്കാം. ഒടുവില്‍, കാത്തു കാത്തിരുന്ന ആ "നന്ദി " വരും .... കുമാരനല്ലൂര്‍ അമ്മയ്ക്കും, കമ്മറ്റിക്കാര്‍ക്കും, സൌണ്ടിനും, ലൈറ്റിനും .. സുഗതികുമാരി ടീച്ചര്‍ പറയുന്നതു പോലെ " എല്ലാ പുല്ലിനും നന്ദി!"...<br /><br />ആദ്യ ഗാനം ദേവീസ്തുതി. "ആകാശരുപ്പിണി അന്നപൂര്‍ണ്ണേശ്വരി" ആയിരുന്നു ഒരു കാലം വരെ പതിവ്. പിന്നെ " അഞ്ജനശിലയില്‍ ആദിപരാശക്തി അമ്മേ കുമാരനല്ലൂരെമ്മേ.." ഇറങ്ങി..<br /><br />പിന്നെ 2 മലയാളം മെലഡികള്‍... ആകെ മൊത്തം ഒരു ഗാനമേളയുടെ മൂഡ് <br />ക്രിയേറ്റുചെയ്യപ്പെട്ടുകഴ്യും....<br /><br />പിന്നെയാണ് ട്രുപ്പിലെ ചിങ്കം വരുന്നത്... കറുത്ത കണ്ണടയും, കളര്‍ഫുള്‍ വേഷവുമൊക്കെയായി അടിച്ചുപൊളി പാട്ടുകാരന് രംഗപ്രവേശം. അനൌണ്‍സ്മെന്റൊക്കെ ഇപ്പോഴും ഒര്‍മ്മയുണ്ട് "....ഉള്ളത്തെ അള്ളിത്താ എന്ന സൂപ്പര്‍ഹിറ്റ് ചലച്ചിത്രത്തിലെ അഴഗിയ ലൈലാ എന്ന ഗാനവുമായി വരുന്നു, പ്രശാന്ത്!!!...".....<br /><br />ഗാനമേളക്കു പാട്ടിനൊപ്പം ഡാന്‍സ് കളിക്കുന്നതിനു തുള്ളുക എന്നാണ് കോട്ടയത്തൊക്കെ പറയാറു. കുമാരനല്ലൂരമ്പലത്തിലും അതിനു കുറവില്ലായിരുന്നു. കുറച്ചു വര്‍ഷങ്ങളില്‍ ഇതിനും ഒരു സമ്പ്രദായം രൂപപ്പെട്ടു. അതായത്, വടക്കേ നടക്കാരനായ ഒരു കാരണവര്‍ അടിച്ചുപൊളി പാട്ടു തുടങ്ങുമ്പഴേ എഴുന്നേല്ക്കും. അതു കണ്ടു ആവേശം കൊണ്ടു ബാക്കിയുള്ളവരും. പിന്നീടുള്ള 3-4 വര്‍ഷങ്ങളില്‍ ഈ കാരണവര്‍ എഴുന്നേല്ക്കുന്നതും നോക്കി ആളുകള്‍ കാത്തിരിക്കാന്‍ തുടങ്ങി.<br /><br />പിന്നെ പിന്നെ ഇതിനൊക്കെ നിയന്ത്രണം വന്നു. തുള്ളാന്‍ പാടില്ല എന്നു പോലീസ് ഇണ്ടാസിറക്കി. ആളുകളുടെ സംഘടിത ശക്തി ഒരു പരിധി വരെയൊക്കെ പിടിച്ചു നിന്നു. ഒരു തവണ തുള്ളിയതിനു എന്റെ ഒരു കൂട്ടുകാരനെ പോലീസ് പിടിച്ച് ജീപ്പിലിരുത്തി. ഗാനമേള കഴിഞ്ഞു അവരു തിരിച്ചുപോകുന്ന വഴി 3 കിലോമീറ്റര്‍ അപ്പുറത്ത് ഇറക്കിവിട്ടു. പാവം!<br /><br />ഇന്നു ഓര്‍ക്കൂട്ടില്‍ ഉടക്കുവലയുമായി കറങ്ങിനടക്കുമ്പോഴണ് അവിചാരിതമായി പന്തളം ബാലന് എന്ന പ്രൊഫൈല്‍ കാണാനിടയായത്. ചിലര്‍ക്കെങ്കിലും ആ പേരു സുപരിചിതമായിരിക്കണം, വളരെ മികച്ച ഒരു ഗയകനാണ്. അദ്ദേഹത്തിന്റെ ഗാനമ്മേള ഒരു കാലത്ത് വലിയ ഒരു സംഭവമായിരുന്നു. "ഹരിമുരളീരവം" ഒക്കെ പാടിയാല്‍ ...ഹോ ! അതൊക്കെ ഓര്‍ക്കുമ്പോ തന്നെ ഒരു സുഖം!<br /><br />ആ ഒരു സന്തോഷത്തില്‍ ഒറ്റയിരുപ്പിന് വായില്‍ തോന്നിയതൊക്കെ എഴുതിപോസ്റ്റുന്നു. ചുമ്മ സഹിച്ചാലും.!!<br /><br />ഒരു കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം : ഒരു കൊല്ലത്തെ അനൌണ്സ്മെന്റ് ഇങ്ങനെ " അടുത്തതായി ദേവരാഗം എന്ന ചിത്രത്തില്‍ ചിത്ര പാടിയ ഗാനം ....യ...യ...യ...യ...യ......"The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com10tag:blogger.com,1999:blog-7262251849908482711.post-61257421681075901312009-11-24T01:49:00.001+05:302009-11-24T01:52:24.957+05:30വേദിയിലെ വികടത്തരങ്ങള്‍!1.<br /><br />ദേവി വിലാസം ഹൈസ്കൂളിലെ ഒരു യുവജനോല്‍സവകാലം. ഞങ്ങളുടെ നാടകം നടക്കുന്നു. കഥ ‘ ധര്‍മ്മരാജാ!!!!!!!’[ സിംബല്‍!].<br /><br /><br />നാടകം പകുതി പിന്നിട്ടു കഴിഞ്ഞു. വില്ലന്മാര് ഒത്തുകൂടി ധര്‍മ്മരാജയുടെ വീടു കൊള്ളയടിക്കുന്ന കാര്യം ആലോചിക്കുകയാണു. നിയമപരമായി പറഞ്ഞാല്‍ കുറ്റകരമായ ഗൂഢാലോചന. ആലോചന മുറുകി വരുമ്പോള്‍ ആണ്ടെടാ, സാക്ഷാല്‍ ധര്‍മ്മരാജ കയറി വരുന്നു!. വില്ലന്മാരെല്ലാം ഒന്നു പരുങ്ങി. നായകന് നില്ക്കുമ്പോള് എങ്ങനാ ഇതൊക്കെ ആലോചിക്കുന്നതു? പുള്ളിക്കെന്തോ തോന്നും? ആകെ കണ്ഫ്യൂഷന്!<br /><br /><br />സംഗതി ഇതാണു. ധര്‍മ്മനായി അഭിനയിക്കുന്ന സൈലേഷിനു അല്‍പ്പം ടൈമിങ്ങു തെറ്റി. കൊള്ള നടക്കുമ്പോള്‍ പാഞ്ഞെത്തി അവരെ നേരിടേണ്ട പുള്ളിക്കാരന് അല്‍പ്പം നേരത്തേ ഇങ്ങു കേറി പോന്നു. അവനും പറ്റിയ അമളി മനസ്സിലായി. പക്ഷേ, ഇരുത്തം വന്ന നടനായതുകൊണ്ടു, രണ്ടു ചാലു നടന്നിട്ടു വില്ലന്‍മാരിലൊരാളോടു, സഗൌരവം : “ എന്താടോ ഇവിടെയൊരു കൊള്ളയൊക്കെ പോലെ? മര്യാദക്കു നടന്നോണം. കേട്ടോ?..വെറുതേ എനിക്കു പണിയുണ്ടാക്കരുതു..”. പിന്നെ ആ സ്റ്റേജിലെ മുഴുവന്‍ ശ്വാസവും അകത്തോട്ടെടുത്തു അങ്ങു നടന്നു പോയി.<br /><br />ശ്ശേഷം നാടകം സ്ക്രിപ്റ്റ് പോലെ തന്നെ.<br /><br />2. <br /><br />വേദി മുമ്പു പറഞ്ഞ ദേവീ വിലാസം തന്നെ. അഭിനേതാക്കള്‍ നല്ല തയക്കവും പയക്കവും വന്നവര്‍. കഥയും പുതുപുത്തന്‍. കാലികപ്രധാനം. ആശയസമ്പുഷ്ടം.<br /><br />മന്ദബുദ്ധിയായ കേശവന്‍നായരുടെ മകന് ഉണ്ണിക്കുട്ടന്, ക്ഷമിക്കണം, കേശവന്‍നായരുടെ മന്ദബുദ്ധിയായ മകന് ഉണ്ണിക്കുട്ടന്. അവനെ എന്നും ബാക്കികുട്ടികള്‍ കളിയാക്കുന്നു. പിന്നെ കുറേ സെന്റി. അവസാനം എല്ലാരും അവനെ സ്നേഹിക്കുന്നു. സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്! അതാണു കഥ!<br /><br />ഉണ്ണിക്കുട്ടന് ആളൊരു മൊട്ടയാണു. അതുകൊണ്ടു മന്ദബുദ്ധിയായി അഭിനയിച്ച സുമേഷിന്റെ തലയില്‍ , ഗോതമ്പു മാവു കുഴച്ചു പരത്തി[ ചപ്പാത്തി പരുവം] ഒട്ടിച്ചതു കുട്ടുവിന്റെ ബുദ്ധിയായിരുന്നു. നാടകം സമാരംഭിച്ചു.<br /><br />കൂട്ടുകാരുടെ സമീപനത്തില്‍ മനംനൊന്തു ഉണ്ണിക്കുട്ടന് കരഞ്ഞുകൊണ്ടു , കേശവന് നായരുടെ അടുത്തേയ്ക്കു വന്നു. മകന്റെ ദുഃഖത്തില്‍ മനംനൊന്തുകൊണ്ടു പുള്ളി ഉണ്ണികുട്ടന്റെ തലയില്‍ പതിയെ തലോടി. തലോടല്‍ പകുതിവഴി ആയപ്പൊ ‘അച്ഛന്’ ബിനുവിനു കാര്യം പ്രശ്നമായെന്നു മനസ്സിലായി. ചപ്പാതിയുടെ പകുതി കയ്യില്‍ ഒട്ടിപിടിച്ചിരിക്കുന്നു. കൈ എടുത്താല്‍ അതിങ്ങു പോരും.<br /><br />അവിടുന്നങ്ങോട്ടു ആ കൈ, ആ തലയില്‍ തന്നെയിരുന്നു. തടവല്‍ കഴിഞ്ഞാല്‍, ഉണ്ണികുട്ടന് അച്ഛന്റെ കൈ തട്ടി മാറ്റി, “ ഇല്ലത്താ.. അവക്കൊന്നും എന്നെ ഇസ്ട്ടില്ലാ” എന്നു പറയണ്ടതാണു[ വിത്ത് കൊഞ്ഞ]. പക്ഷേ മൂവു ചെയ്യാന്‍ തുടങ്ങിയ ഉണ്ണികുട്ടനെ അപ്പന് വട്ടം പിടിച്ചു. “ഇല്ല മോനേ.. നിന്നെ ഞാനെങ്ങോറ്റും വിടില്ല” എന്നൊരു ഡയലോഗും.<br /><br />കളിക്കുമ്പോള്‍ വീണു പരിക്കേറ്റ ആരെയോ ഉണ്ണികുട്ടന് രക്ഷിക്കുന്നതും, അങ്ങനെ എല്ലാവര്ക്കും അവനോടു സ്നേഹമാകുന്നതുമൊക്കെയാരുന്നു കഥ. പക്ഷേ, അതിനു അവന്റെ അപ്പന് സമ്മതിക്കണ്ടേ? മറ്റു നിര്‍വാഹമില്ലാത്തതു കൊണ്ടു ഞങ്ങളെല്ലാം അങ്ങോട്ടു കേറി ചെന്നു “ ഉണ്ണികുട്ടാ, ഞങ്ങളോടു ക്ഷമിക്കൂ..” എന്നൊക്കെ പറഞ്ഞു സംഗതി പര്യവസാനിപ്പിച്ചു!<br /><br />അനുബന്ധം:<br /><br />[വേദിയില്‍]<br />നിരാശാ കാമുകന് പഴയ കാമുകിയോടു : “പ്രിയേ, എനിക്കു നീറി നീറി ചാണകം”<br />കാമുകി : “ അങ്ങു ഇവിടുന്നു പോണകം” <br /><br />[PS :എന്റെ മറ്റൊരു ബ്ലോഗില്‍ മുമ്പു കുഴിച്ചു വെച്ചിരുന്ന രണ്ടു പോസ്റ്റുകളാണിവ. ഇവിടെ ആളും അനക്കവും ഒക്കെ വേണമല്ലോ എന്ന ഒരു മിനിമം ആഗ്രഹത്തിന്റെ പുറത്താണീ കടുംകൈ.]The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com6tag:blogger.com,1999:blog-7262251849908482711.post-69878941317208235462009-09-27T19:59:00.000+05:302009-09-27T20:00:30.094+05:30വിദ്യാരംഭംമറ്റൊരു വിദ്യാരംഭം കൂടി കടന്നെത്തുന്നു.<br /><br />ആചാരാനുഷ്ഠാനങ്ങളുടെ മതപരമായ വിശദീകരണങ്ങള്‍ക്കപ്പുറത്ത്, ഗുരുക്കന്മാരെ ആദരിക്കുന്ന ഈ ഭാരതീയ പാരമ്പര്യം മഹത്തായ ഒരു സന്ദേശമാണ് നല്‍കുന്നത്. അദ്ധ്യാപനം എന്ന തൊഴിലിനും അദ്ധ്യാപകര്‍ക്കും വില കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തില്‍, മാതാവിനും പിതാവിനുമൊപ്പം നിറുത്തേണ്ട ദൈവസമന്‍മാരാണ് ഗുരുക്കന്മാര് എന്നു പുതിയ തലമുറ ഓര്‍മ്മിക്കട്ടെ.<br /><br />ആദരവോടെ മാത്രം ഓര്‍മ്മിക്കാന്‍ സാധിക്കുന്ന ചില മുഖങ്ങള്‍ മനസ്സിലേയ്ക്കെത്തുന്നു..<br /><br />സിവില്‍ സര്‍വ്വീസ് എന്ന സുന്ദരസ്വപ്നം മനസ്സില്‍ കുത്തിവെച്ച്, എന്നന്നേക്കുമായി കടന്നുപോയ കുര്യന് സാര്‍. ഒരു പട്ടാളക്കാരനായും, പിന്നീട് അദ്ധ്യാപകനായും ഈ നാടിനെ സേവിച്ച ആ പുണ്യാത്മാവിനു നിത്യ ശാന്തി നേരുന്നു.<br /><br />യൌവ്വനത്തിന്റെ ചുറുചുറുക്കോടെ ഓടി നടന്നിരുന്ന ലിബി ടീച്ചര്‍..<br /><br />പാല്‍പ്പുഞ്ചിരിയില്‍ സ്നേഹം ഒളിപ്പിച്ചിരുന്ന ശശി സാര്‍...<br /><br />മാതൃഭാഷ പാല്‍പ്പായസം പോലെ കോരിവിളമ്പിത്തന്ന സാവിത്രി ടീച്ചര്‍, അനിയന് സാര്‍, രാധാകൃഷ്ണന് സാര്‍...<br /><br />ചരിത്രം ചിരപരിചിതവും പ്രിയപ്പെട്ടതുമാക്കിയ പണിക്കര്‍ സാര്‍...<br /><br />അടക്കിപ്പിടിച്ച ശബ്ദത്തില്‍ ഭൂഗോളത്തിന്റെ സ്പന്ദനം വിശദീകരിച്ച കൃഷ്ണന് നമ്പൂതിരി സാര്‍..<br /><br />ഗിരിജ ടീച്ചര്‍, ഉഷ ടീച്ചര്‍...<br /><br />മുരളി സാര്‍....<br /><br />ഇലക്ട്രോണിക്സ് എന്ന കൊടുംകാട്ടില്‍ നിന്നും കൈ പിടിച്ചു നടത്തി ഒരു വിധം പുറത്തെത്തിച്ച അജീഷ് സാര്‍....<br /><br />സംഗീതം ക്ഷമയോടെ ചൊല്ലിത്തന്ന ശരവണന് സാര്‍......<br /><br /><br />പിന്നെ പേരെടുത്തു പരാമര്‍ശ്ശിക്കാത്ത മറ്റനേകം മഹത്വ്യക്തികള്...<br /><br />അവസാനമായി, കര്‍മ്മം കൊണ്ടു അദ്ധ്യാപകരായ അപ്പനും അമ്മയും....<br /><br />നിങ്ങളുടെയെല്ലാം മുന്നില്‍, മനസ്സുകൊണ്ടു ഒരു വെറ്റയും അടക്കയും വെള്ളിരൂപയും സമര്‍പ്പിക്കുന്നു...<br /><br /><br />നന്ദി.. ഒരായിരം നന്ദി.....The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com7tag:blogger.com,1999:blog-7262251849908482711.post-54602475846922503502009-01-06T14:26:00.005+05:302009-01-06T14:40:16.655+05:30ഈക്കളി തീക്കളി സൂക്ഷിച്ചോദേവീവിലാസത്തിലെത്തി തൊട്ടടുത്ത വര്‍ഷം തന്നെ ശാസ്ത്ര-ഗണിത ശാസ്ത്ര മേളകളില്‍ പങ്കെടുക്കാന്‍ ഞാനും പോകാന്‍ തുടങ്ങി. ശാസ്ത്രത്തോടും ഗണിതത്തോടുമുള്ള അങ്ങേയറ്റത്തെ സൂക്കേടു കൊണ്ടൊന്നുമല്ല. ആ പേരില്‍ കുറച്ചു ദിവസം കണ്ട സ്കൂളില്‍ കൂടിയൊക്കെ തെണ്ടി നടകാമല്ലോ എന്ന മിനിമം ആഗ്രഹം മാത്രം.<br /><br />പ്രവര്‍ത്തി പരിചയ- ശാസ്ത്ര- ഗണിത ശാസ്ത്ര മേള എന്നത് സ്കൂള്‍ യൂത്ത് ഫെസ്റ്റിവലും കായികമേളയും പോലെ തന്നെ പൊതു വിദ്യാഭ്യാസവകുപ്പ് വര്‍ഷാവര്‍ഷം സംഘടിപ്പിക്കുന്ന ഒരു കിടിലം പരിപാടിയാണ്. കലാ-കായിക കൊലപാതകങ്ങള്‍ കൊണ്ട് ഗ്രേസ്മാര്‍ക്കു മേടിക്കാന്‍ പാങ്ങില്ലാത്തവറ്ക്കു ചില്ലറ തട്ടിക്കുട്ടുകളിലൂടെ അതിനവസരം ഒരുക്കുന്ന 'ബൌദ്ധിക മാമാങ്കം'!. പ്രവര്‍ത്തിപരിചയ മേളയില്‍, പലതരത്തിലുള്ള നിര്‍മ്മാണ മല്‍സരങ്ങള്‍ നടത്തപ്പെടുന്നു. ക്ലേ മോഡലിങ്ങ്, മരപ്പണി, മെഴുകുതിരി നിര്‍മ്മാണം, വല നെയ്ത്ത് എനിനിങ്ങ്നേ അമ്പതോളം മല്‍സരങ്ങള്‍. ഇതില്‍ പങ്കെടുക്കാന്‍ മേല്‍പ്പറഞ്ഞ പണികള്‍ അറിയണം. അതുകൊണ്ടു തന്നെ എന്നെപ്പോലുള്ളവര്‍ ഇടപെട്ടിരുന്നത് ശാസ്ത്ര-ഗണിത ശാസ്ത്ര മല്‍സരങ്ങളിലായിരുന്നു.<br /><br />സ്റ്റില്‍ മോഡലും ചാര്‍ട്ടു നിര്‍മ്മാണവുമായിരുന്നു ഞാന്‍ സ്ഥിരം ഏറ്റെടുത്തിരുന്ന ഐറ്റംസ്. പണി കുറവുണ്ട് എന്നുള്ളതു തന്നെ കാരണം. [ഇതു പോലെയൊരനുഭവം അരവിന്ദന് എന്നൊരു പയ്യന് പണ്ടെഴുതിയിട്ടുണ്ട്.വായിച്ചു ഒരു കമന്റവിടെയും ഇട്ടേരേ. പയ്യനല്ലേ. എഴുതി തെളിയട്ടെ.] <br /><br />ശാസ്ത്ര മാസികകളിലോ പത്രത്തിലോ ഒക്കെ കാണുന്ന എന്തേലുമൊരു സുനായുടെ മാതൃക തെര്‍മോക്കോള്‍, പേപ്പര്‍ തുടങ്ങിയവ കൊണ്ട് തല്ലികൂട്ടി ഇടിവെട്ടു കളറൊക്കെ കൊടുത്ത് പ്രതിഷ്ഠിക്കുക, കാണാന്‍ വരുന്നവരില്‍ പിള്ളേരെയൊക്കെ പിടിച്ചുനിര്‍ത്തി അതിന്റെ ചരിത്രം, ശാസ്ത്രം, പൌരധര്‍മ്മം ഒക്കെ വീണ്ടും വീണ്ടും പറഞ്ഞു കേള്‍പ്പിക്കുക, വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ വരുമ്പോ അപ്പുറത്തെ സ്റ്റാളിന്റെ പരിസരത്തു പോയി നില്ക്കുക - ഇതൊക്കെയാണ് സ്റ്റില്‍ മോഡല്‍ മല്‍സരത്തിന്റെ ഒരു പതിവു പ്രൊപ്പഗാണ്ട. ഇംഗ്ലീഷ് മീഡിയം പിള്ളേരെ പ്രകാശസംശ്ലേക്ഷണം, വൈദ്യുതി പ്രവാഹം, ലസാഗു എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നത് അന്നൊരു പ്രധാന നേരം പോക്കായിരുന്നു.<br /><br />' കണക്കിലെ കളികള്‍ ' എന്നൊക്കെ പേരില്‍ പള്ളിയറ ശ്രീധരനെപ്പോലെയുള്ളവര്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളില്‍ നിന്നും , കാഴചക്കു കൌതുകമുണര്‍ത്തുന്ന പട്ടികകള്‍ മള്‍ട്ടിക്കളറില്‍ വലിയ അക്ഷരത്തിലെഴുതി പ്രദര്‍ശ്ശിപ്പികുന്നതാണ് ചാര്‍ട്ടു നിര്‍മ്മണം.<br />[ഇതിന്റെ ഒരു ഉദാഹരണം താഅഴെക്കൊടുക്കുന്നു. ചിലര്‍ക്കെങ്കിലും ഒരു പുതിയ അറിവായാലോ?<br /><br />12345679 x 09 = 111111111<br /><br />12345679 x 18 = 222222222<br /><br />12345679 x 27 = 333333333<br /><br />12345679 x 36 = 444444444<br /><br />12345679 x 45 = 555555555<br /><br />12345679 x 54 = 666666666<br /><br />12345679 x 63 = 777777777<br /><br />12345679 x 72 = 888888888<br /><br />12345679 x 81 = 999999999<br /><br />ഇതില്‍ 1 എന്ന അക്കത്തിനെല്ലാം ഒരു നിറം, 2ഇനു മറ്റൊരു നിറം അങ്ങ്നെ ആകെമൊത്തം നല്ല കളര്‍ഫുള്‍ അവതരണം! ആഹ!]<br /><br />ഇതു രണ്ടും കഴിഞ്ഞാല്‍ ഗണിതശാസ്ത്രം ക്വിസ്സ്. ഇത്രെം കൊണ്ട് വിദ്യാഭ്യാസജില്ലാതലത്തില്‍ 3-4 ദിവസവും, അവിടെയെങ്ങാനും ജയിച്ചാല്‍ സംസ്താനതലത്തില്‍ മറ്റൊരു 4 ദിവസവും മേളാങ്കികാം എന്ന എളിയ ആഗ്രഹം മാത്രം ഈക്കണ്ട കളിക്കെല്ലാം പിന്നില്‍.<br /><br />1999-2000 വര്‍ഷത്തെ മേള പള്ളം ബുക്കാന സ്കൂളില്‍ നടക്കുന്നു. പതിവു പോലെ ചാര്‍ട്ടുകളും മറ്റി ഗഡിപിടികളെല്ലാമായിട്ട് നമ്മടെ സ്കൂളും സ്ഥലത്തെത്തി. അനുവദിച്ച മുറിയില്‍ മേല്‍പ്പറഞ്ഞ സാമഗ്രികളെല്ലാം സ്ഥാപിച്ചുകൊണ്ടിരിക്കണ നേരത്ത്, കൂടെ വന്ന ഗിരിജ ടീച്ചറിനു പരിചയമുള്ള ഒരു പത്രപ്രവര്ത്തകന് കയറി വന്നു. മനോരമയുടെ റിപ്പോര്‍ട്ടര്‍. കൂടെയൊരു ഫോട്ടോഗ്രാഫറും. പരിചയമൊക്കെ പുതുക്കിക്കഴിഞ്ഞപ്പോ പുള്ളി ആഗമനോദ്ദേശം പറഞ്ഞു.<br /><br />" നാളെ പത്രത്തില്‍ കൊടുക്കാന്‍ ഒരു വാര്‍ത്തയും രണ്ടു ഫോട്ടോയും വേണം. അതിനിറങ്ങിയതാ."<br /><br />" ആഹാ, എന്നാ പിന്നെ ഞങ്ങടെ പിള്ളേരുടെ എടുത്തൂടെ?.." എന്നു ടീച്ചര്‍.<br /><br />" എന്നാ പിന്നെ അങ്ങനെയായിക്കോട്ടെ" എന്നു പുള്ളി പറഞ്ഞതും, ഞാനും കുട്ടുവും കേറി ഒരു സ്റ്റില്‍ മോഡലിന്റെ പുറകില്‍ നിന്നു. വിപിന്‍ കുമാര്‍ പി.വി. എന്ന പാറ്റ [ അന്നേരം അവന് എന്തോ മേടിക്കാന്‍ ചിങ്ങവനത്തിനു പോയിരുന്നു] ഒരു രാത്രി ഉറക്കമിളച്ചിരുന്നുണ്ടാക്കിയ "ഇന്‍ഡക്ഷന്‍ പുകക്കുഴ'ലിന്റെ പുറകില്‍.<br /><br /> യു.പി.വിഭാഗത്തില്‍ പങ്കെടുക്കാനെത്തിയ എന്റെ പ്രിയ സഹോദരന് , എവിടുനെന്നറിയാന്‍ പാടില്ല, പാഞ്ഞു വന്നു ഇടിച്ചു കേറി. "ഇതെന്നതാ പുട്ടുകുറ്റിയോ" എന്ന മുഖഭാവത്തില്‍ കടന്നുപൊയ്ക്കൊണ്ടിരുന്ന ഒരു പറ്റം പിള്ളേരെ പിടിച്ചു നിര്‍ത്തി ഞങ്ങള്‍ വിശദീകരണം തുടങ്ങി. <br /><br />" ..പുകക്കുള്ളില്‍ അടങ്ങിയിരിക്കുന്ന വിഷപദാര്‍ത്ഥങ്ങളായ കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡയോക്സൈഡ്, അമ്മോണിയാ, ഫാക്റ്റംഫോസ് എന്നിവ മൂലം വായു മലിനീകരിക്കപ്പേടുന്നു. അതു ആരോഗ്യത്തിനു ഹാനികരമാകുന്നു. അത്തരം പുക ഈ കാണുന്ന കുഴലിലൂടെ കയറ്റി വിട്ടാല്‍, ശക്തമായ വൈദ്യുതി പ്രവാഹത്തിലൂടെ ഉണ്ടാക്കിയെടുക്കുന്ന കാന്തിക പ്രഭാവം മൂലം അത്തരം പദാര്‍ത്ഥങ്ങളെ ആഗിരണം ചെയ്ത്..".... ആനമയിലൊട്ടകം!! ആ പിള്ളേരു കണ്ണും തള്ളി നില്ക്കുമ്പോള്.......<br /><br /><br />സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്! ഫ്ലാഷ്!<br /><br />ഹൊ! രക്ഷപെട്ടു! പത്രത്തില്‍ ഫോട്ടോ വരുത്തുക എന്ന ആഗ്രഹത്തിനു ഒര്റുതി! തട്ടുകേടൊന്നും കൂടാതെ ഒന്നച്ചടിച്ചു വന്നാല്‍ മതിയാരുന്നേ എന്നുറക്കെ പ്രാര്‍ത്ഥിച്ച് തിരിഞ്ഞപ്പോ വിറക്കുന്ന ചുണ്ടുകളോടെ വിപിന്‍ കുമാര്‍ പി.വി.!!<br /><br />അന്നവന് മാറ്റി നിറുത്തി പറഞ്ഞ തെറി! ഹൊ! കഠിനം പൊന്നയപ്പാ!<br /><br />ഫോട്ടോ വരുന്നതു ഞങ്ങളുടെയാനെങ്കിലും , വാര്‍ത്ത മുഴുവന്‍ വിപിന്‍ കുമാര്‍ എന്ന ശാസ്ത്ര പ്രതിഭയെപറ്റിയാരിക്കും എന്നൊക്കെ പറഞ്ഞു സിപ്-അപ് ഒക്കെ മേടിച്ചു കൊടുത്തു പയ്യന്സിനെ മയപ്പെടുത്തിയെടുത്തു.<br /><br />ഇതെല്ലാം കഴിഞ്ഞ്, സ്കൂളിന്റെ ഒരു കെട്ടിടത്തില്‍ നിന്നും മറ്റേ അറ്റത്തേയ്ക്കു മൈതാനത്തിലൂടെ നടക്കണ നേരത്താണ് കുട്ടു ഒരു ഐറ്റം കാണിച്ചത്. തീപ്പെട്ടിയുടെ പുറത്തു കൊള്ളി വെച്ച് തള്ളവിരല്‍കോണ്ടമര്‍ത്തി തെറുപ്പിക്മ്പോ അതു കത്തുന്ന വിദ്യ. സിനിമയിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഞങ്ങളില്‍ പലര്‍ക്കും അതൊരു പുതുമയായിരുന്നു. അതൊന്നു പഠിച്ചെടുക്കാന്‍ എല്ലാവരും തീരുമാനിച്ചു. സ്കൂളിന്റെ മതിലില്‍ കയറി ഇരുന്നു മൈതാനത്തേയ്ക്കു കൊള്ളി തെറുപ്പിക്കാന്‍ തുടങ്ങി. <br /><br />" ദാ ആ കിടക്കണ പേപ്പര്‍ കത്തിക്കണം" എന്നു പറഞ്ഞു അങ്കം തുടങ്ങി. ഊഴം വെച്ചു എല്ലാവരും പയറ്റിയെങ്കിലും ആ പേപ്പര്‍ കത്താതെ തന്നെ കിടന്നു.<br /><br />കൊള്ളിയെല്ലാം പെട്ടെന്നു തീര്‍ന്നതു കൊണ്ടു് വലിയ താമസമില്ലതെ നടപ്പു തുടര്‍ന്നു.<br /><br />മൈതാനത്തിന്റെ അങ്ങേയറ്റത്തെത്തിയപ്പോ വലിയ ഒച്ചയും ബഹളവും കേട്ടു. തിരിഞ്ഞു നോക്കിയപ്പൊ സംഘാടകരും എന്‍.സി.സി-ക്കാരുമൊക്കെ തൊട്ടികളില്‍ വെള്ളവുമായി മൈതാനത്തേയ്ക്കു ഓടുന്നു. ഞങ്ങളും ഓടി. എന്താ കാര്യം എന്നറിയണമല്ലോ. <br /><br />കാര്യം അറിഞ്ഞതും , അങ്ങോട്ടോടിയതിന്റെ ഇരട്ടി വേഗത്തില്‍ ഞങ്ങള്‍ തിരിച്ചോടി. അന്നു പേടിച്ചതു പോലെ പിന്നെ ജീവിതത്തില്‍ വളരെ കുറച്ചേ പേടിച്ചിട്ടുള്ളൂ.<br /><br />മൈതാനത്തു ഉണങ്ങി കിടന്ന പുല്ലിനു തീ പിടിച്ചതെങ്ങെയെന്ന ഗൌരവമേറിയ ചര്‍ച്ചകള്‍ സന്ധ്യ വരെ നീണ്ടു. അതൊന്നും ഞങ്ങടെ ദേഹത്തു കൊള്ളാതെ ഞങ്ങള്‍ ഒതുങ്ങി നടന്നു.<br /><br />വൈകുന്നേരം തിരിച്ചു വീട്ടിലെത്തിക്കഴിഞ്ഞും , ആകെ പേടിച്ചിരിപ്പാരുന്നു. "വെള്ള ഷര്‍ട്ടും കാക്കി പാന്റും ധരിച്ച കുട്ടികളാണ് കാരണക്കാര്‍ എന്നു സംശയിക്കുന്നു" എന്നു വല്ലതും ഒരു വാര്‍ത്ത വന്നാല്‍ ഞങ്ങളും, പിന്നെ ഒളശ്ശ സ്കൂളിലെ പിള്ളേര്മേ ഉള്ളൂ സംശയിക്കാന്‍. ഞങ്ങടെയൊക്കെ സ്വഭാവം നന്നായി അറിയാവുന്ന ഹെഡ്മിസ്ട്രസ്സ് , പത്രസമ്മേളനം വിളിച്ചു ആ ക്രെഡിറ്റ് ഏറ്റെടുക്കുകയും ചെയ്യും."ചത്തതു കീചകനെങ്കില്‍,....".<br /><br />പിറ്റേന്നു പത്രം വരുന്നതിനുമുന്നേ കുട്ടുവും പാറ്റയും വീട്ടിലെത്തി. ഗേറ്റില്‍ വീണ പത്രം ഓടിച്ചെന്നെടുത്തു മറിക്കുമ്പോ എനിക്കും കുട്ടുവിനും ഒരു വികാരവും[ പേടി, സംഭ്രമം, ആശങ്ക ] , പാറ്റയ്ക്കു മറ്റൊരു വികാരവുമായിരുന്നു[ പ്രതീക്ഷ, ആവേശം, അഭിമാനം].<br /><br />രണ്ടാം പേജിലുണ്ടായിരുന്ന ചിത്രങ്ങള്‍ ശ്രധിക്കാതെ ഞങ്ങള്‍ അതിനു താഴെയുള്ള വാര്‍ത്ത വായിച്ചു. വാര്‍ത്തയുടെ അവസാന വരി മാത്രമാണ് കണ്ണിലുടക്കിയത്.<br /><br />" ഉച്ച നേരത്തു മൈതാനത്തു തീ പടര്‍ന്നു പിടിച്ചത് തെല്ലു നേരം പരിഭ്രമത്തിനിടയാക്കി".<br /><br />അത്ര മാത്രം.<br /><br />ആശ്വാസത്തോടെ മുഖമുയര്‍ത്തിയപ്പോള്‍ കണ്ടതു പാറ്റായുടെ കരിഞ്ഞ മുഖം.<br /><br />കാരണം വ്യക്തമായി, രണ്ടു കോളം വലിപ്പത്തില്‍, അതേ പേജില്‍ കിടപ്പുണ്ടായിരുന്നു. ശാസ്ത്രീയമായി തള്ളുന്ന ഞാന്‍, പുകക്കുഴലിന്റെ തുമ്പത്തു പിടിച്ചോണ്ടു നില്ക്കുന്ന കുട്ടു, ക്യാമറിയിലേയ്ക്കു ഒളികണ്ണിട്ടു നോക്കുന്ന അനിയന് ജോണി.<br /><br />പാറ്റയുടെ പേരു പോയിട്ടു, ഇനീഷ്യല്‍ പോലും അവിടെങ്ങുമില്ല.<br /><br />കാര്യം വഷളാകുമെന്നു കണ്ട കുട്ടുവിന്റെ ആശ്വാസവചനങ്ങള്‍ " പള്ളം എഡീഷനില്‍ നിന്റെ പേരും കാണും!"..<br /><br />പിന്നെ, അതി കഠിനം പൊന്നയപ്പാ...!!!The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com21tag:blogger.com,1999:blog-7262251849908482711.post-66946290164514238492008-12-08T16:36:00.001+05:302008-12-08T16:44:22.447+05:30തൃക്കാര്‍ത്തിക...[മുമ്പ് ഒരു റൗണ്ട് ഓടിയതാണെങ്കിലും, പുതിയതൊന്നും കയ്യിലില്ലാത്തതിനാലും, കുമാരനല്ലൂര്‍ ഉത്സവം കൊടികേറിയതിനാലും ഒരിക്കല്‍ കൂടി ഇറക്കുന്നു. പ്രതിഷേധമുള്ളവര് , ഒരു കമന്റിട്ട് പ്രതിഷേധിച്ചാട്ടെ.]<br /><br />1996-ലാണു ഞാന്‍ ദേവീ വിലാസത്തില്‍ ചേരുന്നതെങ്കിലും , 1992-ല്‍ എന്റെ കുടുംബം കുമാരനലൂരില്‍ താമസമാക്കിയിരുന്നു. അയല്‍വാസികളായ കുട്ടുവും കണ്ണപ്പനും ദേവീ വിലാസത്തിലായിരുന്നു പഠിച്ചിരുന്നതു. കളിക്കൂട്ടുകാരെങ്കിലും നവംബര്‍ മാസത്തില്‍ ഒരു രണ്ടാഴ്ചക്കാലത്തേയ്ക്കു എനിക്കവരോടു അപ്പിടി അസൂയ വരുമായിരുന്നു. അതിനു കാരണം കുമാരനല്ലൂര്‍ അമ്പലത്തിലെ ഉല്‍സവവും.<br /><br />ഉല്‍സവം തുടങ്ങുന്ന അന്നു മുതല്‍ ഒരു പത്തു-പന്ത്രണ്ടു ദിവസത്തേയ്ക്കു സ്കൂളിനു അവധിയാണു.അതായതു ക്രിസ്തുമസു അവധിക്കു ഏതാണ്ടൊരു മാസം മുമ്പു അതിനേക്കാള്‍ നീണ്ട ഒരവധിക്കാലം. രാവിലെ വരയന്‍ കോണകമൊക്കെ കഴുത്തില്‍ കെട്ടിമുറുക്കി [അന്നു ഞാന്‍ ഇംഗ്ലീഷ് മീഡിയം ആണല്ലോ!] നടന്നുപോകുമ്പോ കാണാം അയല്‍വാസികളായ ആ ദരിദ്രവാസികള്‍ കളിക്കു വട്ടം കൂട്ടുന്നതു.<br /><br />വെള്ളിയാഴ്ചയോ ശനിയാഴ്ചയോ , ആദ്യം അമ്മയുടെ കാലും പിന്നെ അപ്പന്റെ കാലും പിടിച്ചാണ് അമ്പലത്തില്‍ പോകാന്‍ അനുവാദം മേടിക്കുന്നതു. 8 മണിക്കു തിരിച്ചെത്തണം എന്നു പറഞ്ഞാണു വിറ്റുന്നതെങ്കില്‍ ആ സമയത്തു തന്നെ തിരിച്ചു വരണം. അല്ലെങ്കില്‍ പിറ്റേന്നു പോക്കുണ്ടാകില്ല. അമ്പലത്തിലോട്ടു കൂട്ടും കൂടി പോകാമെങ്കിലും , തിരിച്ചു ഒറ്റയ്ക്കു നടന്നു വരേണ്ടി വരും. അവര്‍ക്കാര്‍ക്കും സ്കൂളും ക്ലാസ്സും ഒന്നുമില്ലല്ലോ.<br /><br /><br /><br />ആറാം ക്ലാസ്സിന്റെ വലിയ പരീക്ഷ എഴുതിക്കൊണ്ടു ദേവീ വിലാസത്തിന്റെ ഭാഗമാകുമ്പോ എന്റെ ഏറ്റവും വലിയ സന്തോഷം ഇനി മുതല്‍ ഉല്‍സവത്തിനു എനിക്കും അവധിയായിരിക്കുമല്ലോ എന്നോര്‍ത്തായിരുന്നു.പിന്നീടങ്ങോട്ടുള്ള ഉല്സവങ്ങള് എനിക്കും ഉല്‍സവത്തിന്റെ നാളുകള്‍ തന്നെയായി.<br /><br />ആ കൊല്ലം മുതല്‍ എല്ലാ ദിവസവും വൈകിട്ടു അമ്പലത്തില്‍ പോകാന്‍ അനുവാദം ലഭിച്ചു തുടങ്ങി. പകല്‍ വീട്ടിലിരുന്നു എന്തെങ്കിലുമൊക്കെ പഠിച്ചു എന്നു അമ്മയെ ബോധിപ്പിച്ചാല്‍ വൈകിട്ടു അമ്പലത്തില്‍ പോകാം. കളിയും കുളിയും കഴിഞ്ഞു വഴിയില്‍ ഇറങ്ങി ഒറ്റ വിളി " കുട്ടുവേ..". "വരുന്നേ" എന്നു മറുപടി കേള്‍ക്കാം. എന്നിട്ടു അവന് വിളിക്കും " ടാ കണ്ണപ്പാ...". അങ്ങനെ സന്ദ്യമയങ്ങുന്ന നേരത്തേയ്ക്കു അമ്പലത്തില്‍.<br /><br />ഭജന എന്നുമുണ്ടാകും. പിന്നെ കച്ചേരി,ഡാന്‍സ്, ബാലെ തുടങ്ങിയവ മിക്കവാറും ഉണ്ട്. രണ്ടു ദിവസം കഥകളി. ഒന്നോ രണ്ടോ ഗാനമേള.എട്ടു ദിവസത്തേയ്ക്കു കലാ-കുമാരനല്ലൂര്‍ സമ്പുഷ്ടം.<br /><br />ഗാനമേളകള്‍ കരക്കാര്‍ക്കൊരാഘോഷമായിരുന്നു. സ്കൂളിന്റെ ഉള്ളിലുള്ള മൈതാനത്താണ് സ്റ്റേജ്. അതു നിറഞ്ഞു കവിയാന്‍മാത്രമുള്ള ആളു വരും. ഒരു മെഗാ ഷോ ഇഫക്റ്റ്. ആദ്യം ഒരു ദേവീവന്ദന ഗാനവും പിന്നെ രണ്ടു മലയാള ഗാനങ്ങളും കഴിഞ്ഞാല്‍ പിന്നെ ഒരടിച്ചുപൊളി തമിഴ്പാട്ടായിരിക്കും. അതോടെ തുള്ളല്‍ തുടങ്ങും. [ഗാനമേള കേട്ടുകൊണ്ടു ഡാന്‍സ് കളിക്കുന്നതിനു കോട്ടയത്തൊക്കെ തുള്ളുക എന്നാണു പറയാറുള്ളതു]. അതിനു പ്രായവ്യത്യാസമോ വലിപ്പചെറുപ്പമോ ഒന്നുമില്ല. സ്ഥിരമായി ആദ്യം തുള്ളാന്‍ എഴുന്നേറ്റിരുന്നതു ഒരു വല്യപ്പനായിരുന്നു. പുള്ളി തോര്‍ത്തൊക്കെ കറക്കി അങ്ങു തുടങ്ങിയാല്‍ അതുകണ്ടു എല്ലാവരും ചാടി എഴുന്നേല്ക്കും. പിന്നെ രണ്ടര-മൂന്നു മണിക്കൂര്‍ കടന്നുപോകുന്നതു അറിയത്തുകൂടിയില്ല. പക്ഷേ പിന്നെ-പിന്നെ ഇതിനൊക്കെ നിയന്ത്രണങ്ങളായി. തുള്ളുന്നവരെ പോലീസ് ലാത്തിക്കു അടിക്കാന്‍ തുടങ്ങി. പക്ഷേ അവിറ്റെയും ആള്‍ക്കാരുടെ ഐക്യം പലപ്പോഴും അവരെ തോല്‍പ്പിച്ചിട്ടുണ്ടു. ഒരു മൈതാനത്തെ 10000 പേരും ഒരുമിച്ചങ്ങു എഴുന്നേറ്റാല്‍ ആരെയാ പോലീസു പോയി തല്ലുക?<br /><br /><br />കൊടി കയറി ഒമ്പതാം നാളാണു പ്രശസ്തമായ കുമരനല്ലൂര്‍ കാര്‍ത്തിക.[ "..കുമാരനല്ലൂര്‍ കാര്‍ത്തിക നാള്..ആമ്പല്‍ പൂവേ...അണിയം പൂവേ..." കേട്ടിട്ടില്ലേ?]. വീടുകളും വഴികളുമെല്ലാം മണ്‍ചെരാതുകളുടെ വെളിച്ചത്തില്‍ വിളങ്ങുന്ന സുന്ദര ദിനം. എന്റെ വീടിന്റെ നാലു ചുറ്റിലുമുള്ള എല്ലാവരും വിളക്കുകള്‍ കത്തിക്കുമ്പോ എന്റെ വീട്ടില്‍ മാത്രം അതില്ലാത്തതു ഒരു സുഖക്കുറവായി എനിക്കു തോന്നി. പിറ്റേ കൊല്ലം ഞാനും മേടിച്ചു 50 വിളക്കു. പിന്നെ എല്ലാ കൊല്ലവും കൂടുതല്‍ മേടിക്കാന്‍ തുടങ്ങി. ഒടുവില്‍ കുമരകത്തേയ്ക്കു മാറുന്ന സമയത്തു പൊതിഞ്ഞെടുക്കുമ്പോ മുന്നൂറില്‍ അധികമുണ്ടായിരുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക എന്റെ അമ്മയുടെ പിറന്നാളു കൂടിയായതുകൊണ്ടു അന്നു പായസം വെക്കുമായിരുന്നു.<br /><br />കാര്‍ത്തിക തുടങ്ങുന്നതു അന്നു അതിരാവിലെയാണ്. തൃക്കാര്‍ത്തിക ദര്‍ശനം. അതിനു നമ്മള് ചെല്ലണ്ട കാര്യമില്ല. നമ്മുടെ ഡ്യൂട്ടി ആരംഭിക്കുന്നതു ഉച്ചക്കത്തെ പ്രസാദമൂട്ടോടെയാണ്. ക്യൂ നിന്നു സദ്യ മേടിച്ചു കഴിക്കാന്‍ ഒരു 12 മണിയോടെയങ്ങു ചെല്ലും. അതു കഴിഞ്ഞു കിഴക്കേ നടയില്‍ കൂടി കുറെ നേരം നടക്കും. <br /><br />വൈകുന്നേരം വീട്ടില്‍ വിളക്കു വെച്ചുകഴിഞ്ഞാല്‍ പിന്നെ കാര്‍ത്തിക വിളക്കു കാണാന്‍ ഇറങ്ങും. വഴിയിലുള്ള അലങ്കാരങ്ങളൊക്കെകണ്ടു അമ്പലത്തില്‍ എത്തുമ്പോ നന്നായി ഇരുട്ടിയിരിക്കും. അപ്പോഴാണു കാര്‍ത്തിക വിളക്കിന്റെ ഭംഗിയും പിന്നെ ആ വിളക്കിന്റെ വെളിച്ചത്തില്‍ , സെറ്റുസാരിയൊക്കെ ഉടുത്തു നില്ക്കുന്ന കുമാരനല്ലൂര്‍ കരയിലെ സുന്ദരിമാരുടെ ഭംഗിയും ആസ്വദിക്കാനാവുന്നതു. കുമാരനല്ലൂരെ പല വണ്‍-വേ പ്രണയങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നതു അവിടെ നിന്നുമാണ്.The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com8tag:blogger.com,1999:blog-7262251849908482711.post-85665125863681752072008-10-22T12:18:00.004+05:302008-10-22T13:36:22.575+05:30നയന്റീന്‍ നയന്റി സിക്സ് - എ [ഫെയില്‍ഡ്] ലവ് സ്റ്റോറിദേവീ വിലാസത്തിലെ കളര്‍ഫുള്‍ കൌമാരങ്ങളുടെ പ്രേമകഥകള്‍ പറയാതെ ദേവീ വിലാസ-വിലാസങ്ങള്‍ എങ്ങനെ പൂര്‍ണ്ണമാകും?<br /><br /><a href="http://mydvhs.blogspot.com/2008/07/blog-post.html">എന്റെ ഒരനുഭവം മുന്നെ എഴുതിയിരുന്നു. </a><br /><br />[ അന്നു വന്നു വായിച്ചവര്ക്കു നന്ദി. വായിക്കാത്തവരു വേഗം പോയി വായിച്ചേച്ചും വന്നാട്ടേ]<br /><br />ചേര്‍ന്ന കാലത്തു തന്നെ നടന്ന രസകരമായ ഒരു കഥ എന്റെ ക്ലാസ്സില്‍ തന്നെയായിരുന്നു. <br /><br />എല്ലാ കാര്യത്തിലും മുന്നിട്ടു നിന്നിരുന്ന, ക്ലാസ്സിലെ പെണ്‍കുട്ടികളുടെ നേതാവായ പെണ്ണിനോടു, ക്ലാസ്സിലെ ഒരു പാവപെട്ടവനു തോന്നിയ ഒരു കൌതുകം, ഒബ്സെഷ്ഷന്‍ ,പാഷന്, സ്പ്ലെണ്ടര്‍ - എന്തും വിളിക്കാം.<br /><br />പ്രേമം കേറി വരുന്നതു കണ്ണിലൂടെയാണെന്നു പണ്ടൊരു മഹാന് പറഞ്ഞിട്ടുണ്ടല്ലോ. [ എന്നാ ഒരു സത്യം പറയട്ടെ, അങ്ങനെ ആരും പറഞ്ഞിട്ടില്ല. ഇതിപ്പൊ ഞാന്‍ പറഞ്ഞതാ]<br /><br />ഇവിടെയും സംഗതി മറിച്ചായിരുന്നില്ല. <br /><br />അതൊരു അനുരാഗമായി വളര്‍ന്നു.വളര്‍ന്നു പന്തലിച്ചു. ആ പന്തലില്‍ കുരുവികള്‍ കൂടുകൂട്ടി. ആ കൂട്ടിലിരുന്നു അവ പാട്ടുപാടി. <br /><br />Love will Never Let you be the same എന്ന പോലെയായി കാര്യങ്ങള്‍.<br /><br />വാവടുക്കുമ്പോള്‍ വലിവു മൂത്തിട്ട് , അതിരാവിലെ എഴുന്നെറ്റു " വായ്.. വായ്....വായ്ഗുളിക വാങ്ങിക്കൊണ്ടാടാ.." എന്നു അലറുന്ന/ കരയുന്ന / അമറുന്ന അപ്പൂപ്പനോടു " ഇച്ചിരി പച്ചവെള്ളം എടുത്തുകുടി" എന്നു പറഞ്ഞു തിരിഞ്ഞുകിടന്നിരുന്ന പാര്‍ട്ടി , അതിരാവിലെ എഴുന്നേറ്റ് പാലു മേടിക്കാന്‍ പോകാന്‍ തുടങ്ങി. അഞ്ചു മിനിറ്റു നടന്നാല്‍ കിട്ടുന്ന ഒരു പാക്കറ്റ് പാലിനു വേണ്ടി അവന് ഒന്നരകിലോമീറ്റര്‍ നടന്നു. കാരണം അവളും ആ നേരത്തു അവിടെ പാലു മേടിക്കാന്‍ വന്നിരുന്നു.<br /><br />ക്ലാസ്സില്‍ പോലും സമയത്തു വരാതിരുന്നയാള്‍ ട്യൂഷന് ക്ലാസ്സില്‍ ആദ്യമെത്തുന്ന രണ്ടു പേരില്‍ ഒരാളായി.<br /><br />കാര്‍ത്തികയ്ക്കു മാത്രം, അതും കളക്ഷനെടുക്കാനായി , അമ്പലത്തില്‍ കയറിയിരുന്നവന്‍ , ഒന്നാന്തരം അമ്പലവാസിയായി. അവന്റെ നിഴലു അങ്ങു കിഴക്കേനടയിലെത്തുമ്പോതന്നെ 'ഉദ്ദിഷ്ടകാര്യസാധ്യത്തിനു വഴിപാട് ഒന്നേ' എന്നു ബാലന് നായരു ചീട്ടെഴുതിവെക്കാന്‍ തുടങ്ങി.<br /><br />കടലാസ് രൂപത്തിലെന്തും തൊടുമ്പോള്‍ അലര്‍ജി അനുഭപ്പെട്ടിരുന്നവന്‍, പഞ്ചായത്തു വക ലൈബ്രറിയില്‍ സ്ഥിരം അംഗത്വം എടുത്തു. "ഞാനിപ്പോ വായിച്ചോണ്ടിരിക്കണ നോവല്‍ പെരുമ്പടവത്തിന്റെ 'ഇടാത്ത വളം' ആണെ"ന്നു പരസ്യമായി പറഞ്ഞതും ഇവനായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ . [ ശരിയായ പേരു ഇടത്താവളം എന്നായിരുന്നല്ലോ].<br /><br />പല പല വൈകുന്നേരങ്ങളില്‍ അവളെയും കാത്തു അവിടെ ഇരിക്കുന്ന നേരത്തുള്ള ദേശാഭിമാനി വായന അവനെ ഏതാണ്ടൊരു കമ്മ്യൂണിസ്റ്റുകാരനുമാക്കി.<br /><br />ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ- ഭേദമില്ലാതെ ആമ്പിള്ളേരെല്ലാം വെടിപറഞ്ഞിരിക്കുന്ന തയ്യല്‍ പീരിയഡില്‍, നമ്മുടെ കഥാനായകന് ഒരു സൂചിയും , അതില്‍ കോര്‍ക്കാന്‍ നൂലും, തയ്ച്ചു പഠിക്കാന്‍ കോണാക്കീറ്റ് പോലെയൊരു തുണിക്കഷണവുമായി എന്നും ഹാജരായി. പുള്ളിക്കാരി ഒരു തയ്യല്‍- താരമായിരുന്നു.<br /> <br />ഒന്നു ചിരിക്കാന്‍ പോലും പിശുക്കു കാട്ടിയിരുന്ന [ ചിരിച്ചാലും കുറേ വിശേഷാ!] ആ നാണമില്ലാത്തവന്റെ മുഖത്തു നാണം ഉള്‍പ്പടെ ഈരേഴു പതിനാലു ഭാവങ്ങളും വിരിയാന്‍ തുടങ്ങി.<br /><br />ഇതൊന്നും പോരാഞ്ഞിട്ടു, സംഗീത പീരിയഡില്‍ ലവന് പാട്ടുകള്‍ പാടാന്‍ തുടങ്ങി. സ്ഥിരമായി പാടിയിരുന്ന പാട്ട് "തെച്ചിപ്പൂവേ... തെങ്കാശിപ്പൂവേ.. മച്ചാനേ പാറുങ്കടീ..". [ ഇതു ഒരു നല്ല ക്ലൂവാണ്. അറിയുന്നവരു കണ്ടു പിടിക്കട്ടെ]. കര്‍ണ്ണകുഹരസ്സരസ്സൈരിഭമായ ഈ ഗാനമാധുരി കേട്ടു ഞങ്ങള്‍ അന്തം വിട്ടു. "തെച്ചിപ്പൂവല്ലെടാ, നിന്റെ ചെവിട്ടില് ചെമ്പരത്തിപ്പൂ" എന്നു അടക്കം പറഞ്ഞു.<br /><br />അങ്ങനെ തനിക്കവളോടുള്ള പ്രേമത്തിന്റെ പത്തരമാറ്റ് അവനു ബോധ്യപ്പെട്ടപ്പോള്‍, അടുത്തതെന്തു എന്ന ചോദ്യം ഉയര്‍ന്നു.കല്ല്യാണം എവിടെ വെച്ച് നടത്തണം, പാചകം ആരെ ഏല്‍പ്പിക്കണം എന്നു തുടങ്ങി പിള്ളേരുടെ പേരുകള്‍ വരെ റെഡി, അവളോടു പോയി കാര്യം അവതരിപ്പിക്കുന്നതു മാത്രം മിച്ചം.<br /><br />പെണ്‍കുട്ടികളുടെ ഇടയില്‍ സ്വാധീനമുള്ള ചെക്കന്മാരെ സ്വാധീനിക്കാനായി അടുത്ത ശ്രമം. കൊച്ചു പിള്ളേരല്ലേ, സ്വാധീനിക്കാന്‍ മാനത്തു നിന്നു അമ്പിളിമാമനേം കത്രീന കൈഫിനേം ഒന്നു കൊണ്ടുകൊടുക്കണ്ടല്ലോ. മൂന്നാല് സിപ്പ്-അപ്പ്, രണ്ടു ഷീറ്റ് ലേബല്‍ -ഇതൊക്കെ മതി. പക്ഷേ,ഇങ്ങനെ കാശ് മുടക്കി നേടിയ ക്യാപ്പിറ്റലിസ്റ്റ് സ്വാധീനം കൊണ്ടും വലിയ കാര്യമുണ്ടായില്ല. പലരും വഴി അവന് തൊടുത്തു വിട്ട/കൊടുത്തുവിട്ട പഞ്ചബാണങ്ങള്‍ ലക്ഷ്യം കണ്ടില്ല.<br /><br />ഒടുവില്‍ അവനു സഹികെട്ടു . നേരിട്ടു ചെന്നു പറായുനുള്ള ചമ്മല് കാരണം[ പേടിയോ? അവനോ? ഛായ്!] പുള്ളി ആ പഴയ അടവെടുത്തു, കാഴ്ചയ്ക്കു സൌഭദ്രമെന്നു തോന്നിക്കുന്ന ആ പുത്തൂരം അടവ് : <br /><br /><strong>" കുഞ്ചു + അഞ്ചു = [ ആഡുതന്റെ പടം]</strong> " *** - പേരുകള്‍ സാങ്കല്പ്പികം.<br /><br />ഒരു ദിവസം ക്ലാസ്സ് വിട്ടു എല്ലാവരും പോയിക്കഴിഞ്ഞപ്പോ റീഫിലിന്റെ നിബ്ബൂരി നല്ല മുഴുപ്പില്‍ ഓരോ ബെഞ്ചിലും പുള്ളി മേല്‍പ്പറഞ്ഞ ആപ്തവാക്യം എഴുതിയിട്ടു. പിറ്റേന്നു ഒന്നുമറിയാത്ത പാവത്തിനെപ്പോലെ ക്ലാസ്സില്‍ കടന്നു വന്ന മാന്യ ദേഹം, ക്ലാസ്സില്‍ കൂട്ടച്ചിരി മുഴുങ്ങിയപ്പോള്‍ അതി-മാന്യനായി ആരാഞ്ഞു , " എന്താ എല്ലാവരും ചിരിക്കണെ?" . <br /><br /> <br /><br />ബെഞ്ചില്‍ എഴുതപ്പെട്ട സ്കാന്‍ഡലിനെപറ്റി അറിഞ്ഞതോടെ ചുള്ളന് അതീവ ഗൌരവം നടിച്ചു. <br /><br /> <br /><br />" ഇതാരുടെ പണിയാ ഇതു്. ഞാനിപ്പോ ടീച്ചറോടു പറഞ്ഞു കൊടുക്കും"<br /><br /> <br /><br />എന്നിട്ടു മെല്ലെ നടന്നു ചെന്നു അഞ്ചുവിനോടായി [ പേരു സാങ്കല്പ്പികമാണെന്നു പറഞ്ഞിരുന്നു കേട്ടോ] <br /><br /> <br /><br />" ഹോ! ഇവന്‍മാരെക്കോണ്ടു തോറ്റു! അല്ലേ അഞ്ചു"<br /><br /> <br /><br />അവന്റെ മുഖത്തു നിന്നും കണ്ണെടുക്കാതെ അവളെഴുന്നേറ്റു. " താന്‍ ഒന്നിങ്ങു വന്നേ " എന്നു മയത്തില്‍ പറഞ്ഞിട്ടു അവള് മെല്ലെ പുറത്തേക്കു നടന്നു. ബെഞ്ചുകള്‍ക്കിടയിലൂടെ അഞ്ചുവിന്റെ പുറകേ പ്രാഞ്ചി പ്രാഞ്ചി നടക്കുമ്പോ, അവന്റെ മനസ്സില്‍ പല പല ദൃശ്യങ്ങള്‍ തെളിഞ്ഞുമറഞ്ഞു. <br /><br />ഷീലയുടെ പുറകേ പാട്ടു പാടി നടക്കുന്ന പ്രേംനസീര്‍, 'നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ' പാടുന്ന മോഹന്‍ലാല്‍, മഞ്ഞ സാരിയുടുത്ത കുതിര, സീമയെ മസാജ് ചെയ്യുന്ന ജയന്- റൊമാന്‍സ്, റൊമാന്‍സ്, റൊമാന്‍സ് മാത്രം......<br /><br />പെട്ടെന്നു അവളൊരു ചോദ്യമെറിഞ്ഞു " തനിക്കെന്നെ പ്രേമിക്കണോടോ ?".<br /><br />പയ്യന് ആശയക്കുഴപ്പത്തിലായി. "തനിക്കു ഇന്ത്യന്‍ പ്രധാനമന്ത്രിയാകണോ?" എന്നു കെ.മുരളീധരനോടു ചോദിച്ചാല്‍ എങ്ങനെയിരിക്കും? ഏതാണ്ടതു തന്നെ കഥാസന്ദര്‍ഭം.<br /><br />മൌനം വിദ്വാന്മാര്ക്കു മാത്രമല്ല, ഉത്തരം മുട്ടുന്നവര്‍ക്കും ഭൂഷണമാണെന്നു അവനന്നു മനസ്സിലാക്കി.<br /><br />പിന്നെ ഉയര്‍ന്നു കേട്ടതില്‍ പച്ചത്തെറി ഒഴിച്ചു ബാക്കിയെല്ലാമുണ്ടായിരുന്നു.[ അവളുടെ സ്വഭാവഗുണം, അതാണല്ലോ അവനെ വീഴിച്ചത്]. അവളെ സ്നേഹിക്കാനുള്ള അവന്റെ ക്വാളിഫിക്കേഷന്‍, അതു ഇങ്ങനെ പരസ്യപ്പെടുത്താനുള്ള അവന്റെ ധൈര്യം അങ്ങനെ എല്ലാമെല്ലാം പരസ്യമായി ചോദ്യംചെയ്യപ്പെട്ടു. ഇങ്ങനെയുള്ള അവസരങ്ങളില്‍ നായകന്മാര് സാധാരണ പറയാറുള്ള 'ലേക്കിന്', 'മഗര്‍', 'പരന്തു' എന്നിങ്ങനെയ്യുള്ള വാക്കുകള്‍പോയിട്ടു, 'കമാ' എന്ന വാക്കുപോലും അവനു പറയാന്‍ പറ്റിയില്ല.<br /><br />ഒരു മൂന്നു-മൂന്നര മിനിറ്റ്, മൂന്നു മാസംകൊണ്ട് അവന് പടുത്തുയര്‍ത്തിയ പ്രേമത്തിന്റെ ദന്തഗോപുരം എല്ലവരുടെയും മുന്നില്‍ തകര്‍ന്നുവീഴാന്‍ അത്രേം സമയേ എടുത്തുള്ളൂ. "ഞാനല്ല , ഞാനല്ല" എന്നൊക്കെ അവന് പറഞ്ഞു നോക്കിയെങ്കിലും അവളതൊന്നും കേട്ടില്ല. <br /><br />തകര്‍ന്ന മനസ്സും, ജന്മനാ ചമ്മിയ ചിരിയുമായി തിരിച്ചു വന്നു ബെഞ്ചില്‍ ഇരിന്നിട്ടു അവന് പറഞ്ഞ ആത്മഗതകം അല്‍പ്പം ഉയര്‍ന്നുകേട്ടു " എന്നാലും അവളിതെങ്ങനെ അറിഞ്ഞു?" . <br /><br />പിന്നേ കുറച്ചുനേരത്തേക്കു് ഇതായിരുന്നു ഞങ്ങളെല്ലാം കൂടി ഗവേഷണം നടത്തിയത്. കൈയ്യക്ഷരം, ദൃസ്സാക്ഷികള്‍ എന്നിങ്ങനെയുള്ള സാധ്യതകളെല്ലാം തള്ളിപ്പോയി.<br /><br />ഒടുവില്‍ പെണ്‍കുട്ടികളിലൊരുവള്‍ തന്നെയാണ് ആ രഹസ്യം പുറത്തു വിട്ടതു. <br /><br />പെണ്‍കുട്ടികളുടെ ബെഞ്ചുകളിലൊന്നില്‍ അവന് എഴുതിയതു ഇംഗ്ലീഷിലായിരുന്നു. അതു വായിക്കുന്ന ആര്‍ക്കും അതിന്റെ കര്‍ത്താവാരെന്നു പകല്‍ പോലെ വ്യക്തമാകുമായിരുന്നു. <br /><br />ഇംഗ്ലീഷില്‍, സ്വന്തം പേരെഴുതുമ്പോള്‍പോലും അക്ഷരതെറ്റ് വരുത്തുന്ന, അതും ഒരേ അക്ഷരതെറ്റ് വരുത്തുന്ന എന്റെ ഏക ക്ലാസ്സ്മേറ്റ് അവനായിരുന്നു.<br /><br />ജീവിതം പയ്യെ പൂര്‍വ്വസ്ഥിതിയിലായി.<br /><br />അപ്പുപ്പന് വീണ്ടും പച്ചവെള്ളം കുടിച്ചു വാവിനെ നേരിട്ടു.<br /><br />കുമാരനല്ലൂര്‍ ദേവിക്കു സ്ഥിരം വഴിപാട് ഒന്നു കുറഞ്ഞു.<br /><br />ലൈബ്രറിയിലെ അവന്റെ വരവു നിന്നു. സഖാവ് കുഞ്ചിനെ കാണാറില്ലല്ലോ എന്നു ബാക്കി സഖാക്കള്‍ പരസ്പരം പറഞ്ഞു.<br /><br />സംഗീത പീരിയഡുകള്‍ പതിവുപോലെ 'കണ്ണീര്‍പൂവിലും', ' സുരാംഗിണിയിലും' ഒതുങ്ങി.<br /><br />മീനച്ചിലാറ്റില്‍ വീണ്ടും വെള്ളം പടിഞ്ഞാട്ടു തന്നെ ഒഴുകിത്തുടങ്ങി.<br /><br />സ്വസ്ഥം . ശാന്തം. ശുഭം.<br /><br />[അദ്ദേഹം ഇപ്പോ പട്ടാളത്തില്‍ "സാവ്ധാന്..വീശ്രാം" പറഞ്ഞു ജീവിക്കുന്നു. അവളെവിടെ എന്നറിയില്ല.]The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com36tag:blogger.com,1999:blog-7262251849908482711.post-69633896231076685042008-10-08T10:47:00.001+05:302008-10-08T10:49:25.797+05:30'മ'നോരമയിലെ വിദ്യാരംഭം....[ അടുത്ത കാലത്ത് ഫാഷനായ പൊതു-വിദ്യാരംഭ പ്രഹസനങ്ങളെപറ്റിയല്ല കേട്ടോ]<br /><br />ദേവീ വിലാസത്തില്‍ ചേര്‍ന്ന കാലത്താണ് , ഞാന്‍ മനോരമ ആഴ്ചപ്പതിപ്പിന്റെ ഒരു സ്ഥിരം വായനക്കാരനായത്.<br /><br />അന്നു തൊട്ടയല്‍വക്കത്തു ജോയി സാറും കുടുംബവുമായിരുന്നു താമസം. കോട്ടയത്തെ 'ജോയീസ് ഡ്രൈവിങ്ങ് സ്കൂള്‍' എന്ന സ്ഥാപനത്തിന്റെ പ്രൊഫസര്‍ കം പ്രൊപ്പൈറ്റര് ആയിരുന്നു ജോയി സാര്‍. ഭാര്യ ആന്‍സി ആന്റി ഹൌസ് വൈഫ്. <br /><br />ദേവീ വിലാസത്തില്‍ ചേര്‍ന്നു കഴിഞ്ഞുള്ള ആദ്യത്തെ പൂജാവധി. സ്കൂളില്‍ പൂജ വെക്കുന്ന ഒരു പരിപാടിയുണ്ട്. അതായതു കുട്ടികളെല്ലാം പുസ്തകങ്ങള്‍ പൊതിഞ്ഞു സ്കൂളിലെ ഒരു മുറിയില്‍ കൊണ്ടുപോയി പൂജ വെക്കും.പിന്നെ പൂജയെടുപ്പിനു പോയി എടുത്താല്‍ മതി. ആ ഒരു സെറ്റപ്പ് എനിക്കങ്ങു പിടിച്ചു. ബാക്കിയെല്ലാവരെയും പോലെ ഞാനും ഉള്ളതെല്ലാം തൂത്തുപെറുക്കി കൊണ്ടു പോയി പൂജ വെച്ചു. മാഗി ടീച്ചര്‍ [ എന്റമ്മ] ഇതൊക്കെ അറിഞ്ഞുവന്നപ്പോ താമസിച്ചു, അതുകൊണ്ട് രണ്ടു ദിവസത്തേക്കു പഠനം നഹീ നഹീ!<br /><br />അങ്ങനെ ചുമ്മാ നടന്ന നേരത്ത് ജോയി സാറിന്റെ വീട്ടില്‍ ചെന്നപ്പോ പഴയ ഒരു മനോരമ വാരിക കിട്ടി. അതിനു മുമ്പെല്ലാം ഫലിതം വായിച്ചിട്ട് തിരിച്ചിടാറായിരുന്നു പതിവെങ്കിലും, അന്നു അതു മൊത്തം കുത്തിയിരുന്നു വായിച്ചു. ' കഥ ഇതു വരെ' ഉള്ളതു കൊണ്ട് കഥകളൊക്കെ ഏതാണ്ട് മനസ്സിലായി.<br /><br />വായന കഴിഞ്ഞു മേശപ്പുറത്തിട്ടിരുന്ന വാരിക കണ്ട് അമ്മ ചൂടായി. ഇത്തരം പൈങ്കിളി വാരികകള്‍ വായിക്കരുതെന്ന മുന്നറിയിപ്പും കിട്ടി.<br /><br />" കാണരുത് എന്നു പറയുന്നതേ കാണൂ, ചെയ്യരുത് എന്നു പറയുന്നതേ ചെയ്യൂ" എന്നു പ്രഖ്യാപിച്ച മംഗലശ്ശേരി നീലകണ്ഠനാണല്ലോ അന്നും ഇന്നും നമ്മുടെ ഹീറോ. അതുകൊണ്ട് അമ്മയുടെ വാക്കുകളെ അവഗണിച്ചു കോണ്ട് ഞാനൊരു സ്ഥിരം വായനക്കാരനായി. വെള്ളിയാഴ്ച രാവിലെ പത്രത്തിനൊപ്പം ജോയിസാറിന്റെ വീട്ടിലെത്തുന്ന വാരിക, ശനിയാഴ്ച ഉച്ചയോടു കൂടി ഞാന്‍ കയ്യടക്കുകയും , അമ്മ കാണാതെ വായിച്ചിട്ടു തിരിച്ചു കൊടുക്കുകയും ചെയ്തു പോന്നു.<br /><br />അങ്ങനെ സി.വി.നിര്‍മ്മലയും , ജോസി വാഗമറ്റവുമൊക്കെ നമ്മുടെ സ്വന്തം ആള്‍ക്കാരായി. പഴയ നോവലുകളൊന്നും മുഴുവനായി ഓര്‍ത്തിരിക്കുന്നില്ലെങ്കിലും, ചില്ലറ ഓര്‍മ്മകളൊക്കെ ഇപ്പോഴുമുണ്ട്. കഥകളുടെ നിലവാരത്തെ പറ്റിയൊന്നും കാര്യമായി പറയാനില്ലെങ്കിലും, നല്ലൊരു ശതമാനം മലയാളികളെ വായനാശീലമുള്ളവരാക്കിയതു് മനോരമ ഉള്‍പ്പടെയുള്ള വാരികകളാണ് എന്നതു പച്ചയായ സത്യമാണ്. മലയാളികളെ അക്ഷരസ്നേഹികളാക്കുന്നതില്‍ കളിക്കുടുക്ക, ബാലരമ, മനോരമ വാരിക, മനോരമ ദിനപത്രം എന്നിവയിലൊക്കെക്കൂടി മനോരമ കുടുംബത്തിനും നല്ല പങ്കുണ്ട്.<br /><br />കോളെജില്‍ പഠിക്കണ സമയത്തു എന്റെ ഈ മനോരമ-വായന കൂട്ടുകാര്‍ക്കു ഒരു തമാശയായിരുന്നു. മെഗാ സീരിയലുകള്‍ പോലെ ഇത്തരം വാരികകളും പണിയില്ലാത്ത വീട്ടമ്മമാര്‍ മാത്രമാണ് വാങ്ങിക്കുന്നതു എന്നായിരുന്നു അവരുടെ ധാരണ.<br /><br />ജോലിക്കാരനായി ബാംഗ്ലൂരില്‍ എത്തിയപ്പോളും ഈ ഒരു [ദു]ശ്ശീലം എന്നെ വിട്ടു പോയില്ല. <br /><br />ഇന്നു ബുധനാഴ്ച. രാവിലെ പത്രത്തിനൊപ്പം മേടിച്ച പുതിയ ലക്കം വാരിക ബാഗിലുണ്ട്. റോമയുടെ ചിരിയാണ് മുഖചിത്രം. കമ്പനി ബസില്‍ ഇരുന്നു വായിക്കാന്‍ ചെറിയ ചമ്മലുള്ളതുകൊണ്ട് വീട്ടില്‍ ചെന്നിട്ടേ പുറത്തെടുക്കൂ. പക്ഷേ ഒരു 20 മിനിറ്റ് കൊണ്ട് വായിച്ചു തീര്‍ക്കും. <br /><br />അലീന മോളുടെ അപ്പന് നല്ലവനാണോ?<br /><br />ഉണ്ണിമായയുടെ പ്രശ്നങ്ങള്‍ തീരുമോ?<br /><br />ആനിയുടെ ദാമ്പത്യം വിജയിക്കുമോ?<br /><br />ഹര്‍ഷനെ പോലീസ് പിടിക്കുമോ?<br /><br />യമുനയുടെ കല്യാണം നടക്കുമോ?<br /><br />ഇതിനെല്ലാം ഉത്തരം നാളെ പറയാം.<br /><br /><a href="http://pakalintebaakkipathram.blogspot.com/2007/03/blog-post.html">[ എന്റെ വിദ്യാരംഭ സ്മരണയായിരുന്നു ഞാന്‍ ആദ്യമായി എഴുതിയ മലയാളം പോസ്റ്റ്. അതിവിടെയുണ്ട്.]</a>The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com12tag:blogger.com,1999:blog-7262251849908482711.post-12790663042060337392008-09-23T09:06:00.000+05:302008-09-23T09:07:36.480+05:30എന്റെ ദേവീവിലാസം സ്കൂളും ബൂലോകത്ത്....ദേ,<br /><br /><a href="http://devivilasamschool.blogspot.com/"><strong>എന്റെ ദേവീവിലാസം സ്കൂളും ബൂലോകത്ത്....</strong></a><br /><br />അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ചേരുന്ന സംയുക്ത സംരംഭം ...<br /><br />അപ്പോ ഇനി ഞാന്‍ സൂക്ഷിക്കണം. ബഡായി പറഞ്ഞാല്‍ ചെവിക്കുപിടിക്കാന്‍ ആളായി...The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com4tag:blogger.com,1999:blog-7262251849908482711.post-22601343135836703372008-09-17T17:15:00.003+05:302008-09-17T17:40:46.010+05:30സാ..പാ..സാ..ഞാന്‍ അഞ്ചാം ക്ലാസ്സില്‍ വിളയാടിയിരുന്ന സമയത്താണ്, എന്റെയമ്മയ്ക്ക് പെട്ടന്നൊരു തോന്നലുണ്ടായത് : മക്കളെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കണം. <br /><br />അന്നു കുമാരനല്ലൂരാണു താമസം. കാക്കനാട്ട് കുന്നുംപുറത്തിന്റെ ഒത്ത നെറുകയിലാണ് വീടു. കവലയില്‍ ബസിറങ്ങി 1 കിലോമീറ്റര്‍ നടന്നിട്ടു, പിന്നെ സെക്കന്റ് ഗിയറില്‍ കുന്നുകേറി വരുമ്പോ, ഒന്നു നിര്‍ത്തി ഫസ്റ്റ് ഗിയറിലേയ്ക്കു തട്ടുന്ന ഒരു ചെറിയ വളവുണ്ട്. അതിനെ നേരെ വലതു വശത്തായിരുന്നു, ആ കാലത്തു തന്നെ കുമാരനല്ലൂര്‍ പ്രദേശത്തു അറിയപ്പെട്ടിരുന്ന ശ്രീ കുമാരനല്ലൂര്‍ ശരവണന് സാറിന്റെ വീട്. അദ്ദേഹം തൃപ്പൂണിത്തറ സംഗീത കോളെജില്‍ ഒരു വിദ്യാര്‍ത്ഥിയായിരുന്നു, വീട്ടില്‍ സംഗീത ക്ലാസ്സുകളും നടത്തിയിരുന്നു. <br /><br />അപ്പോ മേല്‍പ്പറഞ്ഞ വളവില്‍, ഒന്നു ശ്വാസം വിടാനായി നിന്നിരുന്ന സമയങ്ങളില്‍ , പുള്ളിയുടെ വീട്ടിലിരുന്നു കുട്ടികള്‍ പാടി പഠിക്കണതു കണ്ടപ്പോ തൊട്ടാണ് അമ്മയ്ക്കും അങ്ങനെയൊരാഗ്രഹം തോന്നിയത്.<br /><br />അങ്ങനെ, ഏതോ ഒരു ഞായറാഴ്ച രാവിലെ , വെറ്റിലയും പാക്കും ദക്ഷിണയും കൊടുത്തു ഞങ്ങളും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി.<br /><br />" സാ....പാ...സാ" പാടി തുടങ്ങിയാല്‍, അതു തന്നെ പാടി അവസാനിപ്പിക്കുന്ന ഒരു മണിക്കൂര്‍ നീളുന്ന ക്ലാസ്സുകള്‍ ജീവിതത്തിന്റെ ഭാഗമായി.<br /><br />ആദ്യത്തെ ഒരു ഉഷാറൊക്കെ കഴിഞ്ഞപ്പോ ഇതൊരു ചെറിയ കുരിശാണെന്നു ഞങ്ങള്‍ക്കു മനസ്സിലായി. ശനിയാഴ്ച വൈകുന്നേരവും, ഞായറാഴ്ച രാവിലെയുമാണ് ക്ലാസ്സ്. ശനിയാഴ്ച വൈകുന്നേരത്തെ കളി തടസ്സപ്പെടുന്നു, ഞായറാഴ്ച അതിരാവിലെ എഴുന്നേല്ക്കുകയും വേണം. ഇതിനെല്ലാം പുറമേ, തലേ ക്ലാസ്സില്‍ പഠിപ്പിച്ചതു ഇടദിവസങ്ങളില്‍ പാടി പഠിക്കണം. <br /><br />ഞായറാഴ്ച രാവിലെ കുഴപ്പമില്ല. തലേന്നു പാടിയതു് എങ്ങനെയേലും ഓര്‍ത്തു പാടാം. പക്ഷേ പിറ്റേ ശനിയാഴ്ച ചെല്ലുമ്പോ എല്ലാം മറന്നിരിക്കും. ആദ്യമൊക്കെ സാര്‍ ഉപദേശരൂപേണ പറഞ്ഞു നോക്കി, പിന്നെ സ്നേഹം കലര്‍ന്ന ശകരാം, പിന്നെ പരിഹാസം കലര്‍ന്ന ശകരാം, നല്ല ശകാരം അങ്ങനെ എല്ലാം പരീക്ഷിച്ചു, കിം ബഹുനാ! പിന്നെ വന്നെ ശനിയാഴ്ചകളിലും ഞങ്ങള്‍ പതിവുപോലെ മിഴിച്ചിരുന്നു.<br /><br />ആദ്യം സ്വരസ്ഥാനങ്ങളും, പിന്നെ വരിശകളും, ഗീതങ്ങളും,വര്‍ണ്ണങ്ങളും, കീര്‍ത്തനങ്ങളുമൊക്കെയായി നാലു നാലര വര്‍ഷം അങ്ങനെയങ്ങനെയങ്ങു പോയി.<br /><br />ആ കാലത്തു, എന്റെ വീട്ടിലോ സ്വന്തക്കാരുടെ വീട്ടിലോ എന്തു പരുപാടിയുണ്ടെങ്കിലും, എല്ലാം കഴിയുമ്പോ അമ്മ ഒരു പ്രസ്താവന അങ്ങു നടത്തും.<br /><br />" ഇനി അപ്പുവും ജോണിയും കൂടി ഒരു പാട്ടു പാടും".<br /><br />പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല. ഞങ്ങടെ ശാസ്ത്രീയം കേക്കാതെ ആരും സമ്മതിക്കില്ല. വരികളൊന്നും ഓര്‍മ്മയില്ല എന്നു പറയാന്‍ പറ്റില്ല, കാരണം മാഗി ടീച്ചര്‍ പാട്ടിന്റെ ബുക്കും എടുത്തോണ്ടാണല്ലോ പോന്നിരിക്കുന്നതു. അങ്ങനെ കൊച്ചുപറമ്പില്‍-ആകശാല കുടുംബങ്ങള്‍ പല തവണ "ശ്രീ ഗണ നാഥാ"യും , "വരവീണ"യുമൊക്കെ കേട്ടു കയ്യടിച്ചിരിക്കുന്നു. <br /><br />[ എല്ലാം കഴിയുമ്പോ അമ്മു സാറിന്റെ ഒരു ചോദ്യമുണ്ട് : " ശാസ്ത്രീയ സംഗീതത്തില്‍ നമ്മുടെ പാട്ടൊന്നും ഇല്ലേ?".. ഏതു? നമ്മുടെ പാട്ടേ!!!]<br /><br />" വാ താ പി ഗണപതി" ഒക്കെ പഠിച്ചു കഴിഞ്ഞപ്പോ ഇപ്പോ ഏതാണ്ടൊക്കെ ആയി എന്നെനിക്കു തോന്നി തുടങ്ങി. "സാ തിം ചനേ"യും "എന്തരോ മഹാനു ഭാവുലൂ"-വും കൂടി കഴിഞ്ഞപ്പോ, മതിയല്ലോ എന്നായി.ആറു മാസം കൂടി കഴിഞ്ഞു അരങ്ങേറ്റം നടത്തിയേക്കാം എന്നൊക്കെ സാറു വീട്ടുകാരോടു പറഞ്ഞിരുന്നു. പക്ഷേ, ഒരു സുപ്രഭാതത്തില്‍ ' ഇനി മുതല്‍ ഞാനില്ല' എന്നു ഞാനങ്ങു തീരുമാനിച്ചു. അതോടെ ജോണിയും പോക്ക് നിറുത്തി.<br /><br />പക്ഷേ , പിന്നീട് അതൊരു വലിയ കുറ്റബോധമായി മാറി. തുടര്‍ന്നു പഠിക്കണം എന്നു പല തവണ തീരുമാനിച്ചതായിരുന്നു, നടന്നില്ല.<br /><br />പഠിച്ചിരുന്ന കാലത്തു, എന്നും സാധകം ചെയ്യാന്‍ വേണ്ടി അമ്മ വാങ്ങി തന്നെ ആ പഴയ ഹാര്‍മോണിയം ഇപ്പോഴും വീട്ടിലിരിപ്പുണ്ട്.<br /><br />ഇത്തവണ പോയപ്പോ ഒന്നു പൊടി തൂത്തു വെച്ചു. ശ്രുതിയിട്ടു. നാലു വരി പാടി.<br /><br />അമ്മ പറയാറുള്ളതു തന്നെ പിന്നേം പറഞ്ഞു : " അന്നു നീയൊരുത്തന്‍ കാരണമാ അതു നിന്നു പോയത്"<br /><br />നേരാ.<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-RhMPssWDK_DjI05WPXmRcJkY7VfDg9uxn-OBUeXwzcAxTQ0Upg6-thFu803NRbWLi6HGMhsVGU7VlEnyU8QbnC-zKvm0mQpRMWP_uAXE42-vhTAvahs8CaSda2g_8whOwb-EAkGWZQI/s1600-h/IMG_3241.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-RhMPssWDK_DjI05WPXmRcJkY7VfDg9uxn-OBUeXwzcAxTQ0Upg6-thFu803NRbWLi6HGMhsVGU7VlEnyU8QbnC-zKvm0mQpRMWP_uAXE42-vhTAvahs8CaSda2g_8whOwb-EAkGWZQI/s320/IMG_3241.jpg" border="0" alt=""id="BLOGGER_PHOTO_ID_5246955165645169106" /></a>The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com19tag:blogger.com,1999:blog-7262251849908482711.post-9324632152370842612008-09-09T11:56:00.003+05:302008-09-09T11:59:22.505+05:30ചതുരവടിവില്‍ ഒരത്തപ്പൂക്കളം!ഇതു ദേവീവിലാസത്തിലെ കഥയല്ല. ദേവീ വിലാസം എന്ന 'ലോ ക്ലാസ്സ്' സ്കൂളില്‍ ചേരുന്നതിനു മുമ്പ് ഞാന്‍ അങ്കംവെട്ടിയിരുന്ന സി.ബി.എസ്.സി സ്കൂളിലെ കഥ.<br /><br />അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലമായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ. ആ വര്‍ഷമാദ്യം , ഞങ്ങടെ ക്ലാസ്സ് ടീച്ചറായി ഒരു റെയ്ച്ചല്‍ മിസ്സ് സ്കൂളില്‍ ചേര്‍ന്നു. ജനിച്ചതും വളര്‍ന്നതും കേരളത്തിനു പുറത്ത്, വിവാഹശേഷം കുറേ കൊല്ലം ഇന്ത്യക്കു പുറത്ത്, ആ ബഡായിയെല്ലാംകൂടി ഞങ്ങടെ പുറത്ത് - അതായിരുന്നു അവസ്ഥ.<br /><br />അങ്ങനെയിരുന്നപ്പോ ഓണം വന്നു. ഓണപ്പരീക്ഷ കഴിഞ്ഞു പിറ്റേന്ന് സ്കൂളില്‍ ഓണാഘോഷം. ക്ലാസ്സ്തലത്തില്‍ അത്തപ്പൂക്കള മല്‍സരം. <br /><br />അതിനു മുമ്പുള്ള വര്‍ഷങ്ങളില്ലാം ഇതു നടന്നിരുന്നതു കൊണ്ട് കാര്യങ്ങളെങ്ങനെ വേണമെന്നതിനു ഒരേകദേശരൂപം ഞങ്ങള്‍ക്കുണ്ടായിരുന്നു.അതിങ്ങനെ :-<br /><br /> എല്ലാവരും കൂടി പിരിവിട്ടു ഒരു 150 രൂപയ്ക്കുള്ള പൂവ് പുറത്തു നിന്നു മേടിക്കുന്നു, പിന്നെ അവനവന്റെ വീട്ടിലുള്ള പൂവെല്ലാം പറിച്ചുകൊണ്ടു വരുന്നു, പഴയ 'വനിത' പതിപ്പുകളിലെ വലിയ ആര്‍ഭാടമില്ലാത്ത ഒരു പൂക്കളമിടുന്നു- ഉള്ള ഭംഗി മതി. സമ്മാനം നിര്‍ബന്ധമില്ല.<br /><br />കാശ് പിരിച്ചു. പറ്റിയ ഡിസൈന്‍ തപ്പിയെടുക്കാന്‍ താളുകള്‍ മറിച്ചുകൊണ്ടിരിക്കുമ്പോ റെയ്ച്ചല്‍ മിസ്സ് കേറി വന്നു. കാര്യം പറഞ്ഞപ്പോ പുള്ളിക്കാരിക്കും വലിയ താല്‍പ്പര്യം, കൂടെ കൂടി. പക്ഷേ ഒരു കളവും പുള്ളിക്കാരിക്കു് ഇഷ്ടപ്പെടുന്നില്ല. കയ്യിലെ സ്റ്റോക്ക് തീര്‍ന്നപ്പോ ഡിസൈന്റെ കാര്യം മിസ്സ് ഏറ്റെടുത്തു. വീട്ടില്‍ നല്ല കുറേ ഡിസൈന്‍സ് ഉണ്ടെന്നും അതില്‍ കൊള്ളാവുന്ന ഒരെണ്ണം കൊണ്ടുവരാമെന്നും പുള്ളിക്കാരി ഏറ്റു.<br /><br />പിന്നെ പരീക്ഷകളുടെ സമയമായിരുന്നു. ഇതിന്റെ കാര്യം ആരും ചര്‍ച്ച ചെയ്തില്ല.<br /><br />പരീക്ഷ തീരുന്ന അന്നു വൈകിട്ടു, ഏതൊക്കെ നിറത്തിലുള്ള പൂവുകള്‍ മേടിക്കണം എന്നു ചോദിക്കാന്‍ സ്റ്റഫ് റൂമില്‍ ചെന്നപ്പോ, പുള്ളിക്കാരി നേരത്തേ പോയി എന്നറിഞ്ഞു. പതിവു പോലെ ജമന്തിയും വാടാമുല്ലയും മേടിക്കാം എന്നു തീരുമാനിച്ചു പിരിഞ്ഞു.<br /><br />രാവിലെ എണീക്കാന്‍ അല്‍പ്പം വൈകി. പല്ലു തേച്ചിട്ടു പൂ പറിക്കാന്‍ ഇറങ്ങിയപ്പോഴാണ് ചതി മനസ്സിലായത്. അതിരാവിലെ എഴുന്നേറ്റ് പ്രിയ സഹോദരന് പൂവെല്ലാം പറിച്ചു കൂട്ടിലാക്കി. ആകെ മിച്ചം വെച്ചിരിക്കുന്നതു മൊസാണ്ടയും [ 'ഞാനാരുമല്ലേ, എനിക്കാരുമാകണ്ടേ' എന്ന രീതിയില്‍ തളര്‍ന്നു കിടക്കുന്ന ഒരു പൂവ്], പിന്നെ പൂച്ചവാലന്‍ എന്നു ഞങ്ങള്‍ വിളിക്കുന്ന , പേരു പോലെ തന്നെ പൂച്ചവാലു പോലെ നീണ്ട ഒരു പൂവും.<br /><br />അമ്മയുടെ അഭ്യര്‍ത്ഥന, അപ്പന്റെ ഭീഷണി - ഒന്നും വിലപ്പോയില്ല. അവന് പറിച്ചതില്‍ നിന്നും ഒരിതള്‍ പോലും അവന് തന്നില്ല. എന്റെ അനിയനായതുകൊണ്ട് പറയണതല്ല, അന്നുമതെ ഇന്നുമതെ, അവന്റെ കയ്യില്‍ നിന്നും എന്തേലും കിട്ടണമെങ്കില്‍ ഒരു ശകലം പാടാണ്.<br /><br />അങ്ങനെ രാവിലെ തന്നെ കലിപ്പടിച്ചാണ് സ്കൂളിലെത്തിയത്.<br /><br />അപ്പോ അറിയുന്നു, ഡിസൈനുമായി എത്തേണ്ട പാര്‍ട്ടി എത്തിയിട്ടില്ല, വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ എന്ന്. വന്നില്ലെങ്കിലും കുഴപ്പമില്ലായിരുന്നു എന്നു പിറുപിറുത്തുകൊണ്ട് മിസ്സിനായി കാത്തു നിന്നു. ബാക്കി ക്ലാസ്സുകാരെല്ലാം ഇട്ടു പകുതിയായി. അല്‍പ്പം കഴിഞ്ഞപ്പോ മന്ദഗതിയില്‍ അവരു നടന്നുവരുന്നതു കണ്ട്, സമയം ലാഭിക്കാന്‍ ഓടി അവരുടെ അടുത്ത് ചെന്നു. <br /><br />" മിസ്സേ, ഡിസൈന്‍ താ. നേരം പോയി..."<br /><br />"ഡിസൈന്‍? വാട്ട് ഡിസൈന്‍?"<br /><br />" അയ്യോ മിസ്സല്ലേ അന്നു പറഞ്ഞതു പൂക്കളത്തിനുള്ള ഡിസന് കൊണ്ടുവരാമെന്നു"<br /><br />" ഓ..ശോ...മൈ ഗോഡ്!........."<br /><br />ചുരുക്കം പരഞ്ഞാല് അവരാക്കാര്യം മറന്നു. കുന്തസ്യ ഗുണം ദേവസ്യ സമം.. അതു തന്നെ!<br /><br />സമചിത്തത വീണ്ടെടുത്ത മിസ്സ് , ആ സാധനം വീണ്ടെടുക്കാത്ത ഞങ്ങളോട് :<br /><br />" നോ പ്രോബ്ലം. ഞാന്‍ ഇപ്പോ ഒരെണ്ണം റെഡിയാക്കാം"<br /><br />സ്റ്റാഫ് റൂമിലേയ്ക്കു പോയിട്ടു 2 മിനിറ്റ് കഴിഞ്ഞപ്പോ ഒരു കടലാസ് കഷണവുമായി ക്ലാസ്സിലെത്തി. ചുരുങ്ങിയ സമയം കൊണ്ട് താന്‍ രൂപപ്പെടുത്തിയ കലാരൂപം, അഭിമാനത്തോടെ ക്ലാസ്സിലെ ബോര്‍ഡിലേക്കു പകര്‍ത്തി.<br /><br />ഒരു വലിയ സമചതുരത്തില്‍, പതിനാറു സമചതുരങ്ങള്‍. ജനലഴികള്‍ പോലെ, ജയിലഴികള്‍ പോലെ കളങ്ങള്‍. ആകെപ്പാടെ കളകളം, കുളംകുളം.<br /><br />മനസ്സിലായില്ല?, ദേ ഇങ്ങനെ..<br /><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjISRiLvZGxGhDfVVbFIkHtF0A-pgqbPMGQapFd1xEKAqvdEn1sLepPrTuKbD4cLoemD7go0aXFFiL0neoGdjxEMoBO67oSABz0vKeGnsa17dm1z1VLrJqah-p5nyUdf1FZrojRbUwxmCc/s1600-h/123.JPG"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjISRiLvZGxGhDfVVbFIkHtF0A-pgqbPMGQapFd1xEKAqvdEn1sLepPrTuKbD4cLoemD7go0aXFFiL0neoGdjxEMoBO67oSABz0vKeGnsa17dm1z1VLrJqah-p5nyUdf1FZrojRbUwxmCc/s320/123.JPG" border="0" alt=""id="BLOGGER_PHOTO_ID_5243904274518734354" /></a><br /><br /><br /><br /><br />എന്താണ് അവരെ ഇങ്ങനെ തോന്നിപ്പിച്ചത് എന്നെനിക്കറിയില്ല. വേറെയൊരു ഡിസൈന്‍ തപ്പിയെടുത്ത് ഉള്ള സമയം കൊണ്ട് ഒരു പൂക്കളം തട്ടിക്കുട്ടിയതെങ്ങനെയെന്നും.The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com15tag:blogger.com,1999:blog-7262251849908482711.post-20439631899521521412008-09-01T17:50:00.001+05:302008-09-01T17:52:55.922+05:30നരസിംഹം...മമ്മൂട്ടിയുടെ പുതിയ പടം പരുന്തിന്റെ റിലീസും അതുമായി ബന്ധപ്പെട്ട അനിഷ്ടസംഭവങ്ങളുമൊക്കെ കേട്ടപ്പോ, ഇതുപോലെ റിലീസ് പടങ്ങള്‍ കണ്ടു നടന്നിരുന്ന കാലം ഓര്‍മ്മ വരുന്നു. [ കാലം.. അതാണു കാലം...]<br /><br />കോട്ടയം പട്ടണത്തില്‍ കൂട്ടുകാരുടെ കൂടെ സിനിമ കാണാന്‍ പോയി തുടങ്ങിയതു ഏഴാം ക്ലാസ്സു മുതലാണു. സ്ഥിരമായി പോയി തുടങ്ങിയതു ഒമ്പതാം ക്ലാസ്സില്‍ വെച്ചും. വീട്ടില്‍ പറഞ്ഞും പറയാതെയും എത്രയെത്ര സിനിമകള്‍! കോട്ടയത്തെ [അനുപമ, അഭിലാഷ്,ആനന്ദ്, ആഷ, പിന്നെ വല്ലപോഴും അനശ്വര]തിയറ്ററുകളിലെ സീറ്റുകളില്‍ നിതംബക്ഷതങ്ങള്‍ മാറി മാറി ഏല്‍പ്പിച്ചിരുന്ന കാലം.<br /><br />2000 ജനുവരി 26-നാണ് നായകസങ്കല്പ്പങ്ങളുടെ പൂര്‍ണ്ണതയുമായി നരസിംഹം റിലീസായതു. 2 ദിവസം മുമ്പു തന്നെ കോട്ടയം പട്ടണവും പ്രാന്ത പ്രദേശങ്ങളും പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞു. കറുത്ത ഷര്‍ട്ടില്‍ ചെറിയ വെള്ള നക്ഷത്രങ്ങളുള്ള ഷര്‍ട്ടിട്ടു, കയ്യില്‍ മുനയുള്ള ഒരു ഇടിവളയൊക്കെ കേറ്റി ലാലേട്ടന് നിറഞ്ഞു നില്ക്കുന്നു. റിലീസു ഷോ തന്നെ കണ്ടില്ലെങ്കില്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.<br /><br />അന്നു രാവിലെ തന്നെ പോയി ടിക്കറ്റിനായി ഗുസ്തി പിടിക്കണം എന്നൊക്കെ തീരുമാനിച്ചു ഇരിക്കുമ്പോഴാണു ഒരു ചെറിയ തടസ്സം നേരിട്ടതു. ജനുവരി ആദ്യ ആഴ്ച കോട്ടയത്തു വെച്ചു നടന്ന ഒരു ഉപന്യാസമല്‍സരത്തിനു എനിക്കും കിട്ടിയിരുന്നു ഒരു സമ്മാനം. അതിന്റെ കാശ് അവാര്‍ഡ്, റിപ്പബ്ലിക്കു ദിന പരേഡിന്റെ സമയത്തു അന്നത്തെ മന്ത്രി [പരേതനായ] സഖാവു് ടി.കെ.രാമകൃഷണന്റെ കയ്യില്‍ നിന്നും കൈപ്പറ്റണം. <br /><br />കുടുങ്ങി! പരേഡും കലാപരിപാടികളുമൊക്കെ കഴിഞ്ഞു കാശ്കയ്യില്‍ കിട്ടുമ്പോ സമയം പോകും. പോയില്ലെങ്കിലും കുഴപ്പമില്ല, കാശ് സ്കൂളിലോട്ടു വന്നോളും എന്നു പറഞ്ഞെങ്കിലും അപ്പന് സമ്മതിച്ചില്ല. ഞാന്‍ അവിടെപ്പോയി തന്നെ മേടിക്കണം, പോരാത്തതിനു പുള്ളിയും വരുന്നുണ്ടു, അപ്പോ എല്ലാം ഒത്തു! <br /><br />ഒക്കെ ഞങ്ങളേറ്റു എന്നു പറഞ്ഞ സ്നേഹസ്തീര്‍ത്ഥ്യരില്‍ വിശ്വാസമര്‍പ്പിച്ചു രാവിലെ മേല്‍പ്പറഞ്ഞ ചടങ്ങിനു പോയി ഇടപാടെല്ലാം തീര്‍ത്തിട്ടു അഭിലാഷില്‍ എത്തിയപ്പോ ഗേറ്റ് തുറന്നിരുന്നു.ഫസ്റ്റ് ക്ളാസിന്റെ ക്യൂ നീണ്ട് നീണ്ട് കിടക്കുന്നു. കൂട്ടുകാരില്‍ ഒരുത്തനെപ്പോലും കാണാനില്ല. ക്യൂവിന്റെ മുന്‍ഭാഗം ഒരു ഇടനാഴിയിലാണ് നിലയയുറപ്പിച്ചിരിക്കുന്നതു. അതില്‍ അവരുണ്ട് എന്നു വിശ്വസിക്കാമെങ്കിലും, ടിക്കറ്റുമായി പുറത്തു വന്നാലേ അതുറപ്പിക്കാന്‍ പറ്റൂ. അതുകൊണ്ടു എന്റെ വഴിക്കും ടിക്കറ്റിനായി ഒരു ശ്രമം നടത്താം എന്നു തീരുമാനിച്ചു, ഞാന്‍ ബാല്‍ക്കണി ക്യൂവിന്റെ ഇടയിലേയ്ക്കു കടന്നു. ടിക്കറ്റിനായി നില്ക്കുന്ന ഏതെങ്കിലും ഒരു ആന്റിയോ ചേച്ചിയോ കനിയണം , എന്നാലേ രക്ഷയുള്ളൂ.<br /><br />"[വിനയത്തോടെ] ചേച്ചീ...[അതിവിനയത്തോടെ]..ഒരു ടിക്കറ്റെടുത്തു തരാവോ.."<br /><br />എന്ന ചോദ്യത്തിന്...<br /><br />"..ഇപ്പോ തന്നെ 4 എണ്ണമുണ്ട് മോനേ... ഒരാള്‍ക്കു രണ്ടെണ്ണമേ തരത്തുള്ളൂ എന്നാ കേട്ടേ..." <br /><br />എന്നു തുടങ്ങി <br /><br />".. ആഹാ.. അതു കൊള്ളാല്ലോ... അപ്പോപിന്നെ ഈ ക്യൂ നിക്കുന്നവരെല്ലാം പൊട്ടന്മാരാണോ !.." <br /><br />എന്നു വരെയുള്ള പതിവുമറുപടികള്‍ കേട്ടു തുടങ്ങി. പക്ഷേ അനുകൂലമായ ഒരുത്തരം നഹീ നഹീ.<br /><br />ഇടിച്ചുതിങ്ങി നിറഞ്ഞു നില്ക്കുന്ന ജനക്കൂട്ടം പെട്ടെന്നു ഒന്നൊതുങ്ങുന്നതു കണ്ട ഞാന്‍ , സന്തോഷത്തോടെ മുന്നോട്ടു കേറി ഇരക്കാന്‍ തുടങ്ങിയതാരുന്നു. <br /><br />എല്ലാം പെട്ടെന്നായിരുന്നു. "ഠപ്പേ!!" എന്നടി വീണതും " എന്റമ്മേ!!!" എന്നു ഞാന്‍ കരഞ്ഞതും എല്ലാം.<br /><br />ലാത്തി പിടിച്ചു മടുത്ത ഒരു കാക്കി, ആ കാക്കിക്കുള്ളിലെ കലാഹൃദയം ഒരു ചൂരലിലൂടെ പുറത്തെടുത്തത് എന്റെ തോളിലേയ്ക്ക്..<br /><br />അടിയുടെ വേദനയില്‍ ചാടി മാറിയപ്പോ എന്റെ കയ്യിലിരുന്ന ബാഗ് നിലത്തും വീണു. അതിനകത്താണ് , ഒരല്‍പ്പം മുമ്പ് കൈപറ്റിയ സപ്രിട്ടികറ്റ്.<br /><br />ടിക്കറ്റ് കൌണ്ടറിന്റെ മുന്‍വശം പോലീസ് കീഴടക്കി. ആ പ്രദേശത്തോട്ടു ചെല്ലുന്നവനു ചൂരല്‍ കഷായം. " സാറെ.. എന്റെ ബാഗൊന്നെടുക്കണം" എന്നു പറയാനുള്ള ഒരു സാവകാശം പുള്ളി തരുന്ന ലക്ഷണവുമില്ല. എന്തു ചെയ്യും! ആകെപാടെ കണ്ഫ്യൂഷന്.<br /><br />എന്തു ചെയ്യും എന്നു വ്യാകുലപെട്ട് ആള്‍ക്കൂട്ടത്തിന്റെ മുന്‍നിരയില്‍ നിക്കുമ്പോ, പെട്ടെന്നാണു പിന്നില്‍ നിന്നും വന്ന ഒരു തള്ളലില്‍ ഞാന്‍ തെറിച്ചു മുന്നോട്ട് വീണതു.<br /><br />കോട്ടയം അഭിലാഷ് തിയറ്റര്‍ അറിയാവുന്നവര്‍ക്കറിയാം, അതിന്റെ ബാല്‍ക്കണി കൌണ്ടര്‍ ഒരു ഓപ്പണ്‍-എയര്‍ തിയറ്റര്‍ പോലെയാണ്. ഉയര്‍ന്ന ഒരു പ്രതലത്തില്‍ നിന്നാണ് ചുറ്റും നില്ക്കുന്ന പുരുഷാരം നോക്കുന്നതു.<br /><br />ക്യൂവിലല്ലാത്ത ആരോ തന്റെ അധികാരപരിധിയിലേയ്ക്കു ചാടി എന്നു മനസ്സിലായ കാക്കി തിരിഞ്ഞു നോക്കിയപ്പോ , ദേണ്ടെ നിക്കുന്നു ഞാന്‍. മുഖം വലിഞ്ഞു മുറുകുന്നു, നടന്നടുക്കുന്നു, ചൂരല്‍ ഉയരുന്നു...<br /><br />പിന്നെ ഒരലര്ച്ചയാണ് അവിടെയെല്ലാവരും കേട്ടതു....<br /><br />" അയ്യോ.. ഇനീം തല്ലല്ലേ സാറേ.... എന്റെ ബാഗെടുക്കാനാണേ......"<br /><br />എങ്ങും ശശ്മാന മൂകത. എല്ലവരുടെയും നോട്ടം എന്റെ മുഖത്ത്. എന്റെ നോട്ടം പോലീസുകാരന്റെ മുഖത്തു.<br /><br />നീണ്ട നിശബ്ദതയ്ക്കു ശേഷം പോലീസ് ഉവാച: "എടുത്തോണ്ട് പോടാ.."<br /><br />ആകെ നാണക്കേടായി. വേറെയേതേലും പടമായിരുന്നെങ്കില്‍ ഞാന്‍ തിരിച്ചുപോന്നേനേ. ലാലേട്ടനെയോര്‍ത്ത് മാത്രം അവിടെ നിന്നു. <br /><br />ടിക്കറ്റ് കൊടുത്തുതുടങ്ങിയപ്പോ , എനിക്കുവേണ്ട ടിക്കറ്റുമായി മ്മടെ പിള്ളേരിറങ്ങി വന്നു. <br /><br />പിന്നെയൊരു രണ്ടര-മൂന്ന് മണിക്കൂര്‍ സമയത്തേയ്ക്കു, ആ അടിയുടെ വേദനയൊന്നും ഞാനറിഞ്ഞില്ല.<br /><br />" ...അവതാരപ്പിറവികളുടെ മുഴുവന്‍ രൌദ്രഭാവവുമാവാഹിച്ച ഈ മൂര്‍ത്തിക്ക്, ഇപ്പോ പേരു നരസിംഹം എന്നാണ്. ദാ കാണ്!!!!......"The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com10tag:blogger.com,1999:blog-7262251849908482711.post-24454549890742991692008-08-12T17:38:00.000+05:302008-12-08T16:35:30.795+05:30തൃക്കാര്‍ത്തിക...1996-ലാണു ഞാന്‍ ദേവീ വിലാസത്തില്‍ ചേരുന്നതെങ്കിലും , 1992-ല്‍ എന്റെ കുടുംബം കുമാരനലൂരില്‍ താമസമാക്കിയിരുന്നു. അയല്‍വാസികളായ കുട്ടുവും കണ്ണപ്പനും ദേവീ വിലാസത്തിലായിരുന്നു പഠിച്ചിരുന്നതു. കളിക്കൂട്ടുകാരെങ്കിലും നവംബര്‍ മാസത്തില്‍ ഒരു രണ്ടാഴ്ചക്കാലത്തേയ്ക്കു എനിക്കവരോടു അപ്പിടി അസൂയ വരുമായിരുന്നു. അതിനു കാരണം കുമാരനല്ലൂര്‍ അമ്പലത്തിലെ ഉല്‍സവവും.<br /><br />ഉല്‍സവം തുടങ്ങുന്ന അന്നു മുതല്‍ ഒരു പത്തു-പന്ത്രണ്ടു ദിവസത്തേയ്ക്കു സ്കൂളിനു അവധിയാണു.അതായതു ക്രിസ്തുമസു അവധിക്കു ഏതാണ്ടൊരു മാസം മുമ്പു അതിനേക്കാള്‍ നീണ്ട ഒരവധിക്കാലം. രാവിലെ വരയന്‍ കോണകമൊക്കെ കഴുത്തില്‍ കെട്ടിമുറുക്കി [അന്നു ഞാന്‍ ഇംഗ്ലീഷ് മീഡിയം ആണല്ലോ!] നടന്നുപോകുമ്പോ കാണാം അയല്‍വാസികളായ ആ ദരിദ്രവാസികള്‍ കളിക്കു വട്ടം കൂട്ടുന്നതു.<br /><br />വെള്ളിയാഴ്ചയോ ശനിയാഴ്ചയോ , ആദ്യം അമ്മയുടെ കാലും പിന്നെ അപ്പന്റെ കാലും പിടിച്ചാണ് അമ്പലത്തില്‍ പോകാന്‍ അനുവാദം മേടിക്കുന്നതു. 8 മണിക്കു തിരിച്ചെത്തണം എന്നു പറഞ്ഞാണു വിറ്റുന്നതെങ്കില്‍ ആ സമയത്തു തന്നെ തിരിച്ചു വരണം. അല്ലെങ്കില്‍ പിറ്റേന്നു പോക്കുണ്ടാകില്ല. അമ്പലത്തിലോട്ടു കൂട്ടും കൂടി പോകാമെങ്കിലും , തിരിച്ചു ഒറ്റയ്ക്കു നടന്നു വരേണ്ടി വരും. അവര്‍ക്കാര്‍ക്കും സ്കൂളും ക്ലാസ്സും ഒന്നുമില്ലല്ലോ.<br /><br /><br /><br />ആറാം ക്ലാസ്സിന്റെ വലിയ പരീക്ഷ എഴുതിക്കൊണ്ടു ദേവീ വിലാസത്തിന്റെ ഭാഗമാകുമ്പോ എന്റെ ഏറ്റവും വലിയ സന്തോഷം ഇനി മുതല്‍ ഉല്‍സവത്തിനു എനിക്കും അവധിയായിരിക്കുമല്ലോ എന്നോര്‍ത്തായിരുന്നു.പിന്നീടങ്ങോട്ടുള്ള ഉല്സവങ്ങള് എനിക്കും ഉല്‍സവത്തിന്റെ നാളുകള്‍ തന്നെയായി.<br /><br />ആ കൊല്ലം മുതല്‍ എല്ലാ ദിവസവും വൈകിട്ടു അമ്പലത്തില്‍ പോകാന്‍ അനുവാദം ലഭിച്ചു തുടങ്ങി. പകല്‍ വീട്ടിലിരുന്നു എന്തെങ്കിലുമൊക്കെ പഠിച്ചു എന്നു അമ്മയെ ബോധിപ്പിച്ചാല്‍ വൈകിട്ടു അമ്പലത്തില്‍ പോകാം. കളിയും കുളിയും കഴിഞ്ഞു വഴിയില്‍ ഇറങ്ങി ഒറ്റ വിളി " കുട്ടുവേ..". "വരുന്നേ" എന്നു മറുപടി കേള്‍ക്കാം. എന്നിട്ടു അവന് വിളിക്കും " ടാ കണ്ണപ്പാ...". അങ്ങനെ സന്ദ്യമയങ്ങുന്ന നേരത്തേയ്ക്കു അമ്പലത്തില്‍.<br /><br />ഭജന എന്നുമുണ്ടാകും. പിന്നെ കച്ചേരി,ഡാന്‍സ്, ബാലെ തുടങ്ങിയവ മിക്കവാറും ഉണ്ട്. രണ്ടു ദിവസം കഥകളി. ഒന്നോ രണ്ടോ ഗാനമേള.എട്ടു ദിവസത്തേയ്ക്കു കലാ-കുമാരനല്ലൂര്‍ സമ്പുഷ്ടം.<br /><br />ഗാനമേളകള്‍ കരക്കാര്‍ക്കൊരാഘോഷമായിരുന്നു. സ്കൂളിന്റെ ഉള്ളിലുള്ള മൈതാനത്താണ് സ്റ്റേജ്. അതു നിറഞ്ഞു കവിയാന്‍മാത്രമുള്ള ആളു വരും. ഒരു മെഗാ ഷോ ഇഫക്റ്റ്. ആദ്യം ഒരു ദേവീവന്ദന ഗാനവും പിന്നെ രണ്ടു മലയാള ഗാനങ്ങളും കഴിഞ്ഞാല്‍ പിന്നെ ഒരടിച്ചുപൊളി തമിഴ്പാട്ടായിരിക്കും. അതോടെ തുള്ളല്‍ തുടങ്ങും. [ഗാനമേള കേട്ടുകൊണ്ടു ഡാന്‍സ് കളിക്കുന്നതിനു കോട്ടയത്തൊക്കെ തുള്ളുക എന്നാണു പറയാറുള്ളതു]. അതിനു പ്രായവ്യത്യാസമോ വലിപ്പചെറുപ്പമോ ഒന്നുമില്ല. സ്ഥിരമായി ആദ്യം തുള്ളാന്‍ എഴുന്നേറ്റിരുന്നതു ഒരു വല്യപ്പനായിരുന്നു. പുള്ളി തോര്‍ത്തൊക്കെ കറക്കി അങ്ങു തുടങ്ങിയാല്‍ അതുകണ്ടു എല്ലാവരും ചാടി എഴുന്നേല്ക്കും. പിന്നെ രണ്ടര-മൂന്നു മണിക്കൂര്‍ കടന്നുപോകുന്നതു അറിയത്തുകൂടിയില്ല. പക്ഷേ പിന്നെ-പിന്നെ ഇതിനൊക്കെ നിയന്ത്രണങ്ങളായി. തുള്ളുന്നവരെ പോലീസ് ലാത്തിക്കു അടിക്കാന്‍ തുടങ്ങി. പക്ഷേ അവിറ്റെയും ആള്‍ക്കാരുടെ ഐക്യം പലപ്പോഴും അവരെ തോല്‍പ്പിച്ചിട്ടുണ്ടു. ഒരു മൈതാനത്തെ 10000 പേരും ഒരുമിച്ചങ്ങു എഴുന്നേറ്റാല്‍ ആരെയാ പോലീസു പോയി തല്ലുക?<br /><br /><br />കൊടി കയറി ഒമ്പതാം നാളാണു പ്രശസ്തമായ കുമരനല്ലൂര്‍ കാര്‍ത്തിക.[ "..കുമാരനല്ലൂര്‍ കാര്‍ത്തിക നാള്..ആമ്പല്‍ പൂവേ...അണിയം പൂവേ..." കേട്ടിട്ടില്ലേ?]. വീടുകളും വഴികളുമെല്ലാം മണ്‍ചെരാതുകളുടെ വെളിച്ചത്തില്‍ വിളങ്ങുന്ന സുന്ദര ദിനം. എന്റെ വീടിന്റെ നാലു ചുറ്റിലുമുള്ള എല്ലാവരും വിളക്കുകള്‍ കത്തിക്കുമ്പോ എന്റെ വീട്ടില്‍ മാത്രം അതില്ലാത്തതു ഒരു സുഖക്കുറവായി എനിക്കു തോന്നി. പിറ്റേ കൊല്ലം ഞാനും മേടിച്ചു 50 വിളക്കു. പിന്നെ എല്ലാ കൊല്ലവും കൂടുതല്‍ മേടിക്കാന്‍ തുടങ്ങി. ഒടുവില്‍ കുമരകത്തേയ്ക്കു മാറുന്ന സമയത്തു പൊതിഞ്ഞെടുക്കുമ്പോ മുന്നൂറില്‍ അധികമുണ്ടായിരുന്നു. വൃശ്ചികത്തിലെ കാര്‍ത്തിക എന്റെ അമ്മയുടെ പിറന്നാളു കൂടിയായതുകൊണ്ടു അന്നു പായസം വെക്കുമായിരുന്നു.<br /><br />കാര്‍ത്തിക തുടങ്ങുന്നതു അന്നു അതിരാവിലെയാണ്. തൃക്കാര്‍ത്തിക ദര്‍ശനം. അതിനു നമ്മള് ചെല്ലണ്ട കാര്യമില്ല. നമ്മുടെ ഡ്യൂട്ടി ആരംഭിക്കുന്നതു ഉച്ചക്കത്തെ പ്രസാദമൂട്ടോടെയാണ്. ക്യൂ നിന്നു സദ്യ മേടിച്ചു കഴിക്കാന്‍ ഒരു 12 മണിയോടെയങ്ങു ചെല്ലും. അതു കഴിഞ്ഞു കിഴക്കേ നടയില്‍ കൂടി കുറെ നേരം നടക്കും. <br /><br />വൈകുന്നേരം വീട്ടില്‍ വിളക്കു വെച്ചുകഴിഞ്ഞാല്‍ പിന്നെ കാര്‍ത്തിക വിളക്കു കാണാന്‍ ഇറങ്ങും. വഴിയിലുള്ള അലങ്കാരങ്ങളൊക്കെകണ്ടു അമ്പലത്തില്‍ എത്തുമ്പോ നന്നായി ഇരുട്ടിയിരിക്കും. അപ്പോഴാണു കാര്‍ത്തിക വിളക്കിന്റെ ഭംഗിയും പിന്നെ ആ വിളക്കിന്റെ വെളിച്ചത്തില്‍ , സെറ്റുസാരിയൊക്കെ ഉടുത്തു നില്ക്കുന്ന കുമാരനല്ലൂര്‍ കരയിലെ സുന്ദരിമാരുടെ ഭംഗിയും ആസ്വദിക്കാനാവുന്നതു. കുമാരനല്ലൂരെ പല വണ്‍-വേ പ്രണയങ്ങള്‍ക്കും തുടക്കമിട്ടിരിക്കുന്നതു അവിടെ നിന്നുമാണ്.<br /><br /><br />[ ഒരല്‍പ്പം കൂടിയുണ്ട്. അതു പിന്നെ.]The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com13tag:blogger.com,1999:blog-7262251849908482711.post-41836074127741075242008-07-16T14:52:00.000+05:302008-07-16T14:53:23.251+05:30പഞ്ഞ മാസം വന്നു ചേര്‍ന്നു!ഒന്നിലോ രണ്ടിലോ പഠിക്കുന്ന കാലത്തു ഒരു ശനിയാഴ്ച അമ്മ സ്പെഷ്യല്‍ ക്ലാസ്സെടുക്കാന്‍ പോയപ്പോ ഞാനും കൂടെ പോയി. അമ്മയെ പിരിഞ്ഞിരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടു മാത്രം. അല്ലാതെ അതു ലേഡീസ് കോളെജായതുകൊണ്ടൊന്നുമല്ല, ശ്ശെ ശ്ശെ!.അതൊരു പതിവായിരുന്നു. കോളെജിലെ വലിയ ലൈബ്രറിയില്‍ പോകാനുള്ള ഒരവസരവും ഞാന്‍ പാഴാക്കിയിരുന്നില്ല. <br /><br />പക്ഷേ അന്നു വായിക്കാന്‍ അമ്മ എടുത്തു തന്ന പുസ്തകം ആദ്യം കണ്ടപ്പോ എനിക്കു തീരെ പിടിച്ചില്ല.പടങ്ങളൊന്നുമില്ലാത്ത കഥപുസ്തകം. പേരു മാലി രാമായണം. "നീ ഒന്നു വായിച്ചു തുടങ്ങ്, ഞാന്‍ വേഗമിങ്ങു വരാം" എന്നു പറഞ്ഞിട്ടു അമ്മ പോയി. അങ്ങനെയാണ് ഞാന്‍ രാവണനെയും രാമനെയുമൊക്കെ ആദ്യമായി പരിചയപ്പെട്ടതു.<br /><br />അടുത്ത ദിവസങ്ങളില്‍തന്നെ ഒരു സ്വന്തം കോപ്പി വാങ്ങിപ്പിച്ചു. പലവുരു വായിച്ചു. അങ്ങനെ അതിലെ കഥാപാത്രങ്ങളെല്ലാം മനസ്സില്‍ പതിഞ്ഞു. നന്നായി പതിഞ്ഞു.<br /><br />ദേവീ വിലാസം, കുമാരനല്ലൂര്‍ ദേവസ്വം വക സ്കൂളായതുകൊണ്ട് എല്ലാ കര്‍ക്കിടകമാസത്തിലും രാമായണമാസാചരണം നടത്താറുണ്ടായിരുന്നു. രാമായണ പരായണവും , പ്രശ്നോത്തരിയുമാണ് മല്‍സരങ്ങള്‍. ഞാന്‍ ചേര്‍ന്ന കൊല്ലവും പതിവു പോലെ നോട്ടീസ് വന്നു. അവസാനത്തെ പീരിയഡിന്റെ സമയത്തു പ്രശ്നോത്തരിയില്‍ പങ്കെടുക്കാനായി ഞാന്‍ കയറി ചെന്നപ്പോ എന്നെ അറിയാവുന്ന അദ്ധ്യാപകരില്‍ ചിലരുടെ മുഖത്തു ഒരു അമ്പരപ്പു ഞാന്‍ കണ്ടു. കുറ്റം പറയാന്‍ പറ്റില്ല, ആദ്യമായിട്ടായിരിക്കും ഒരു നസ്രാണി രാമായണം പ്രശ്നോത്തരിയില്‍ പങ്കെടുക്കാന്‍ കയറി ചെല്ലുന്നതു എന്നെനിക്കും തോന്നി.<br /><br />എല്ലാ വര്‍ഷവും ചോദിക്കുന്നതും, എല്ലാവരും ഉത്തരം പറയുന്നതുമായ ചില ചോദ്യങ്ങളുണ്ട്. രാമായണത്തിന്റെ കര്‍ത്താവാരു? അദ്ധ്യാത്മ രാമായണം എഴുതിയതാരു? രാമായണത്തില്‍ എത്ര കാണ്ഡങ്ങളുണ്ട് , തുടങ്ങിയവ. അതൊന്നും എനിക്കു വലിയ പിടിയില്ലായിരുന്നു. മാലി രാമായണത്തില്‍ അതൊന്നും പറഞ്ഞിട്ടില്ലല്ലോ. പക്ഷേ എല്ലാവര്ക്കും അറിയാവുന്ന ഇത്തരം ചോദ്യങ്ങള്‍ പോലും എനിക്കറിയില്ലെന്നു കണ്ടപ്പോ ഒരു ടീച്ചര്‍ വന്നു രഹസ്യമായി പറഞ്ഞു , " ജോസേ, ഇതു രാമായണത്തെ പറ്റിയുള്ള മല്‍സരമാണ്, ജോസിനു ബുദ്ധിമുട്ടായിരിക്കും ". ചെറുതായി ഒന്നു ചിരിച്ചിട്ടു ഞാന്‍ അടുത്ത ചോദ്യം ശ്രദ്ധിച്ചു.<br /><br />" രാവണന്റെ ജേഷ്ഠ സഹോദരന്റെ പേരെന്തു?"<br /><br />ആ ഉത്തരം എഴുതിയ നാലോ അഞ്ചോ പേരില്‍ ഒരാള്‍ ഞാനായിരുന്നു.<br /><br />പിന്നീടങ്ങോട്ടു കാര്യങ്ങള്‍ എളുപ്പമായി. കഥാപാത്രങ്ങളുടെ പേരുകള്‍ ഉത്തരമായി വരുന്ന ചോദ്യങ്ങള്‍ എനിക്കു എളുപ്പമായിരുന്നു. ഒടുവില്‍ മല്‍സരം തീര്‍ന്നപ്പോ എനിക്കു യു.പി. വിഭാഗം രണ്ടാം സ്ഥാനം.<br /><br />അടുത്ത മൂന്നു കൊല്ലവും ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നില്‍ ഞാനും ഉണ്ടായിരുന്നു. <br /><br />പക്ഷേ മാലി രാമായണത്തില്‍ നിന്നും ഞാന്‍ വളരാന്‍ പിന്നെയും സമയമെടുത്തു. പത്താം ക്ലാസ്സില്‍ ലക്ഷ്മണോപദേശം പഠിച്ചപ്പോളാണു അദ്ധ്യാത്മ രാമായണം വായിക്കണമെന്ന ആഗ്രഹമുണ്ടായതു. അടുത്ത പുസ്തക പ്രദര്‍ശനത്തിനു പോയി ഒരെണ്ണം വാങ്ങി വായിച്ചു.<br /><br />പലപ്പോഴും വ്യക്തമായ അര്‍ത്ഥമൊന്നും പിടികിട്ടിയില്ല. എങ്കിലും വായിച്ചു. ഇന്നും ഇടയ്ക്കു വായിക്കാറുണ്ട്.<br /><br />നിലവിളക്കും രാമായണവുമായി പഞ്ഞ കര്‍ക്കിടകത്തെ മലയാളികള്‍ ഇന്നു വരവേല്ക്കുമ്പോള്, ഈ പഴയ ഓര്‍മ്മകളിലൂടെ ഞാനും.....The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com11tag:blogger.com,1999:blog-7262251849908482711.post-35279302362565929202008-07-09T10:10:00.000+05:302008-07-09T10:12:35.799+05:30ആട് ചതിച്ച ചതി...[ആദ്യമായി ഒരു മുന്നറിയിപ്പു.ഈ കഥയില്‍ അല്‍പ്പം അശ്ലീലമുണ്ട്.അതുകൊണ്ടു സദാചാരത്തിന്റെ വക്താക്കള്‍ ഇതു വായിച്ചു വഴക്കിനു വരരുതു. 'ഇവനൊരു വഷളനാണല്ലോ' എന്നു കരുതുകയും അരുതു.]<br /><br />ചാനലുകളും മാസികകളുമെല്ലാം ബഷീറിനെ അനുസ്മരിക്കുന്നതു കാണുമ്പോള്‍ പഴയ ഒരു സംഭവം ഓര്‍മ്മ വരുന്നു.<br /><br />പതാം ക്ളാസില്‍ പഠിക്കുന്ന കാലം . അതായതു 1999-2000. മലയാളം സെക്കന്റ് പേപ്പറായി ബഷീറിന്റെ 'പാത്തുമ്മയുടെ ആടു' പഠിക്കാനുണ്ടായിരുന്നു. ബഷീരും അബ്ദുള്‍ ഖാദറും അബുവും പാത്തുമ്മയും പിന്നെ ആടുമൊക്കെ ജീവനുള്ള കഥാപാത്രങ്ങളായി ക്ളാസ്സില്‍കൂടി ഓടി നടക്കുമായിരുന്നു രാധാകൃഷ്ണന് സാര്‍ ക്ളാസ്സെടുക്കുമ്പോള്‍.<br /><br />ഈ കാലത്താണു നമ്മുടെ സാംസ്കാരികവേദിയില് വളരെ സജീവമായ മട്ടൊരു സാഹിത്യശാഖ എന്റെ ശ്രദ്ധയില്‍പ്പെടുന്നതു. നീലമയമായ ചെറുകഥകളും, നോവലുകളും 'യാത്രാവിവരണങ്ങളും'എല്ലാം പ്രത്യക്ഷപ്പെടുന്ന മാസികകള്‍ കേരളം മുഴുവന്‍ അറിയപ്പെടുന്നതു ഒറ്റപ്പേരിലാണു. 'കൊച്ചു പുസ്തകം'.[ ഞാന്‍ ആദ്യം പറഞ്ഞ അശ്ളീലം ഇതാണു കേട്ടോ. ഏറ്റവും നിലവാരം കുറഞ്ഞ പേപ്പറില്‍, അതിനേക്കള്‍ നിലവാരം കുറഞ്ഞ അച്ചടിയും, നിലവാരമേ ഇല്ലാത്ത കുറേ കഥകളും- അതാണു സാധനം. ഈ വിവരണം ഇതെന്തെന്നു മനസ്സിലാകാത്ത പാവങ്ങള്‍ക്കു വേണ്ടി മാത്രം] .<br /><br />ഒരു ദിവസം , ഇങ്ങനെ കൈ മാറി വന്ന ഒരു കൃതി എന്റെ കൈയ്യില്‍ പെട്ടു പോയി. ഒടേക്കരന്റെ കയ്യില്‍ കൊടുത്തില്ലെങ്കില്‍ വിലയായ അമ്പതു രൂപ ഞാന്‍ കൊടുക്കണം. അവന് അന്നു ബെല്ലടിച്ചപ്പളേ ഇറങ്ങിയോടി. അപ്പൊ ഇതു ഒരു രാത്രി മുഴുവന്‍ സൂക്ഷിക്കണ്ട ചുമതല എനിക്കായി. ഓര്‍ത്തപ്പളേ മുട്ടിടിക്കാന്‍ തുടങ്ങി.പക്ഷേ വേറെ നിര്‍വ്വാഹമില്ലത്തതുകൊണ്ടു ഇതുമായിട്ടു വീട്ടിലോട്ടു വിട്ടു. അപ്പനും അമ്മയും വരുന്നതിനു മുന്‍പേ വീട്ടിലെത്തിയതു കൊണ്ടു ചെന്നപ്പളേ 'ഐറ്റം' മേശയ്ക്കകത്താക്കി. തുറന്നിരുന്നാല്‍ ആരേലും തുറക്കുമ്പോള്‍ കണ്ടെങ്കിലോ എന്നു പേടിച്ചു ആദ്യം കയ്യില്‍ കിട്ടിയ പുസ്തകത്തിന്റെ അകത്തു വെച്ചു. സേഫ് അന്റ് സെക്യുവര്‍! പാത്തുമാടെ ആടിന്റെ അകത്താണു വെച്ചതു. അമ്പടീ ആടേ, 'ശബ്ദങ്ങള്‍' തിന്നതു പോലെ ഇതു നീ തിന്നരുതു കേട്ടോ എന്ന ഒരു തമാശയും എനിക്കു തോന്നി...<br /><br />അമ്മ പി.എച്.ഡി [ അമ്മുസാര്‍ പറയുന്നതു പിച്ഡി!] തീസിസിന്റെ തിരക്കിലായിരുന്നതു കൊണ്ടു അന്നത്തെ പാചകം അപ്പന് ഏറ്റെടുത്തു. എന്നു വെച്ചാല്‍ കൂടുതലായി ഒന്നുമില്ല, ചപ്പാത്തിക്കുള്ള മാവു അമ്മ കുഴച്ചു പരത്തി കൊടുത്താല്‍, പുള്ളി ചുടും. അങ്ങനെ ഭാര്യക്കും മക്കള്‍ക്കും തനിക്കുമുള്ള ചപ്പാത്തികള്‍ അപ്പന് ചുട്ടെടുക്കുന്നു. അമ്മ കാര്യമായി എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. ഞാനും ജോണിയും പഠനമൊഴിച്ചു വേറെ പലതും ചെയ്തുകൊണ്ടിരിക്കുന്നു. ചെറിയ കുടുംബം, സന്തുഷ്ട കുടുംബം!<br /><br />പെട്ടന്നു കൊച്ചുപറമ്പില്‍ ജോസഫിന്റെയുള്ളിലെ ബഷീര്‍ ആരാധകന് ഉണരുന്നു." അപ്പുവേ... പാത്തുമായുടെ ആടു എവിടാ ഇരിക്കുന്നെ?...." എന്നു ചോദിച്ചു എന്റെ മുറിയിലേയ്ക്കു പോകുന്നതു ഞാന്‍ കണ്ടതാണു. എന്നിട്ടും എനിക്കു കത്തിയില്ല. "മേശയ്ക്കകത്തുണ്ടപ്പാ.." എന്നു സത്യസന്ധമായ മറുപടിയും കൊടുത്തു. പിന്നേം ഒരഞ്ചു മിനിറ്റു കഴിഞ്ഞാണു എനിക്കു ഒരകവാള്‍ അനുഭവപ്പെട്ടതു. സെന്റീശ്വരാ........<br /><br />പതിയെ മുറിയില്‍ ചെന്നു മേശ പരിശോധിച്ചപ്പോള്‍ സംഗതി അവിടെ ഇല്ല. പെട്ടു!<br /><br />അനിയന് ഉറങ്ങി കഴിഞ്ഞു മാതാ-പിതാ വക നീണ്ട ഉപദേശങ്ങളും, കരച്ചിലും പിഴിച്ചിലും എന്നു വേണ്ട, ആകെ പാടെ അടിപൊളി തക ധിമി തോം.!<br /><br />അതൊന്നു വായിക്കാന്‍ പറ്റിയോ അതുമില്ല, മാനഹാനിയും ധനനഷ്ടവും മാത്രം മിച്ചം.The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com10tag:blogger.com,1999:blog-7262251849908482711.post-74377116719323958072008-07-03T12:35:00.000+05:302008-07-03T12:36:36.172+05:30ഉച്ചക്കഞ്ഞികേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളില്‍ ചിലരെയെങ്കിലും വിദ്യാലയങ്ങളോടു ചേര്‍ത്തു നിറുത്തുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണല്ലോ ഉച്ചക്കഞ്ഞി.എന്റെ ദേവീവിലാസത്തിലും ഉച്ചക്കഞ്ഞി എന്ന ആവി പറക്കുന്ന പ്രതിഭാസം നിലനിന്നു പോരുന്നു.<br /><br />ഉച്ചക്കഞ്ഞിയുടെ ചിലവു സര്‍ക്കാര്‍ വഹിക്കുന്നു എന്നാണു വെപ്പെങ്കിലും അതിനായി കിട്ടുന്ന ഗ്രാന്റ് ഒരിക്കലും തികയാറില്ല എന്നതാണ് വാസ്തവം. പോരാതെ വരുന്നതു പി.ടി.എ. ആണു വഹിച്ചിരുന്നതു. ആയതിലേയ്ക്കായി എല്ലാ മാതാപിതാക്കളും അവരുടെ കഴിവിനനുസരിച്ചുള്ളതു നല്കുന്നു.<br /><br />ഞാന്‍ ചേര്‍ന്നു കഴിഞ്ഞു ഒരു തവണ വഴിയില്‍ വെച്ചു എന്റെയമ്മയെ കണ്ടപ്പോ എന്റെ ക്ലാസ്സ് ടീച്ചര്‍ ഈ ആവശ്യം അറിയിക്കുകയും, സംഭാവന എന്റെ കയ്യില്‍ കൊടുത്തുവിടാമെന്നു അമ്മ സമ്മതിക്കുകയും ചെയ്തു. എത്ര കൊടുക്കണം എന്നു വീട്ടില്‍ ചര്‍ച്ച ചെയ്തപ്പോ അപ്പന് ചെറുതായി ഒന്നു കണക്കുകൂട്ടി നോക്കി . സി.ബി.എസ്.ഇ. സ്കൂളില്‍ പഠിച്ചിരുന്ന കാലത്തു എനിക്കൊരു കൊല്ലം ചിലവു വന്നിരുന്നതു നാലായിരത്തോളം രൂപയായിരുന്നു, ദേവീ വിലാസത്തിലെ ചിലവു, കൊല്ലം നാലു രൂപ ഇരുപത്തിയഞ്ച് പൈസാ![ ഇഹു വിശദമായി പിന്നെ പറയാം, അറിഞ്ഞിരിക്കേണ്ട കാര്യമാണ്]. പിന്നെ ഇതൊരു നല്ല കാര്യത്തിനുമാണല്ലോ എന്നോര്‍ത്തു അപ്പന് അഞ്ഞൂറിന്റെ രണ്ടു നോട്ടെടുത്തു തന്നു. പിറ്റേന്നതുകൊണ്ടുപോയി ടീച്ചറിന്റെ കയ്യില്‍ കൊടുത്തപ്പോ പുള്ളിക്കാരിക്കു ആകെ വേവലാതിയായി. വേറെയെന്തിനെങ്കിലും തന്നു വിട്ടതാണോ എന്നു പല തവണ ചോദിച്ചു ഉറപ്പു വരുത്തിയിട്ടു നേരെ ഹെഡ്മിസ്റ്ററസ്സിന്റെ മുറിയിലേയ്ക്കു. രസീത് ഒക്കെ തന്നു പറഞ്ഞു വിട്ടു.<br /><br />രണ്ടാഴ്ച കഴിഞ്ഞൊരു ദിവസം, രാവിലെ ചോറു കെട്ടാന്‍ വൈകിയ കാരണം പറഞ്ഞു ഞാന്‍ അമ്മയോടു വഴക്കുണ്ടാക്കി നിക്കുമ്പോ അപ്പന് വന്നു പറഞ്ഞു "ആയിരം രൂപാ കൊടുത്തതല്ലേ, ഇടയ്ക്കു പോയി ആ കഞ്ഞിയും കുടിയെടാ" എന്നു. തരക്കേടില്ലല്ലോ എന്നെനിക്കും തോന്നി. പാത്രവുമായി ക്യൂ നിന്നു ചൂടു കഞ്ഞിയും ചെറുപയറുകറിയും മേടിച്ചു ഊതി ഊതി കുടിച്ചു. മൂന്നും നാലും കറി കൂട്ടി ഉണ്ടു പഠിച്ചിരുന്നതുകൊണ്ടുള്ള ഒരു ബുദ്ധിമുട്ടൊഴിച്ചാല്‍ സംഗതി നല്ല രസം. <br /><br />പിന്നെപ്പിന്നെ ഇതൊരു പതിവായി. ചോറ്റുംപാത്രത്തില്‍ മീന്‍കറിയുമായി സ്കൂളില്‍ പോകും [ ഇച്ചിരി മീന്‍ ഇല്ലാതെ ഇറങ്ങാന്‍ പാടാ, വേരുകള്‍ കുമരകത്തല്ലേ?]. പിള്ളേച്ചന്റെ കടയില്‍ നിന്നും അമ്പതു പൈസയുടെ ഒരച്ചാര്‍കൂടി വാങ്ങിയാല്‍, കാര്യം ജഗപൊക!.<br /><br />ഒമ്പതാം ക്ലാസ്സോടെ വീട്ടില്‍ പോയി ഉണ്ണാന്‍ തുടങ്ങി. അതോടെ ഉച്ചക്കഞ്ഞി കുടി നിന്നു പോയി. പക്ഷേ അനിയന് പിന്നേം കുറേ നാളു കൂടി കുടിച്ചിരുന്നു എന്നാണ് ഓര്‍മ്മ.<br /><br /><br />അനുബന്ധം:<br />--------------<br /><br />എന്റെ വല്ല്യമ്മ പഠിപ്പിച്ചിരുന്ന സ്കൂളില്‍ ഉപ്പുമാവും പാലുംവെള്ളവുമായിരുന്നു റേഷന്‍. വീട്ടില്‍ സൂക്ഷിച്ചിരുന്ന പാല്‍പ്പൊടി അപ്പാപ്പന് കട്ടു തിന്നു എന്നോ മറ്റൊരു കഥ അമ്മച്ചി പറഞ്ഞതായി ഓര്‍ക്കുന്നു.<br /><br />മോഹന്‍ലാലിന്റെ 'സോള്‍ട്ട് മാംഗോ ട്രീ'യും ഓര്‍മ്മ വരുന്നു.<br /><br />ജഗതി: ഇംഗ്ലീഷ് മീഡിയം ആയിരിക്കും<br /><br />ലാല്‍ : അതെ<br /><br />ജഗതി : മ്മ്.....The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com4tag:blogger.com,1999:blog-7262251849908482711.post-84556252536760395812008-07-02T16:28:00.000+05:302008-07-02T16:37:27.094+05:30എന്നു സ്വന്തം അപ്പു - ഭാഗം 2ഭാഗം 1 വായിക്കാത്തവര്‍ <a href="http://mydvhs.blogspot.com/2008/07/blog-post.html">അതു വായിക്കണമേ</a> എന്നപേക്ഷ<br /><br />സഹപാഠിയും അയല്‍വാസിയുമായിരുന്ന കുട്ടുവായിരുന്നു അതു. സ്കൂളില്‍ പോകാന്‍ അവന് റെഡിയായി എന്നുള്ള സൂചന.അന്നു നേരായ വഴിയേ തന്നെ പോയി. അവളുടെ വീടിന്റെ മുന്നില്‍ ചെന്നതും ഞാന്‍ പേടിക്കാതെ തലയുയര്‍ത്തി നടന്നു. ഇടതു വശത്തോട്ടു നോക്കിയാല്‍ അവളുടെ മുറ്റത്തു ആരേലും ഉണ്ടെങ്കിലോ! <br /><br />രാവിലത്തെ പരീക്ഷയൊക്കെ കഴിഞ്ഞു പുറത്തിറങ്ങിയപ്പോളാണ് അവളുടെ ക്ലാസ്സിലെ നമ്മുടെയൊരു അടുത്ത സുഹൃത്ത് എന്നെ തിരഞ്ഞു വന്നതു. എന്റെ സാഹസത്തെപറ്റി ഈ പെണ്‍കുട്ടിക്കും ഞാന്‍ ഒരു സൂചന കൊടുത്തിരുന്നു. ചിരിച്ചോണ്ട് നടന്നു വരുന്നതു കണ്ടപ്പോ എനിക്കും പ്രതീക്ഷകള്‍ മുളച്ചു. " എഴുത്തു കൊടുത്തിട്ടു എന്നോടൊന്നു പറഞ്ഞില്ലല്ലോ" എന്നവള്‍ ചോദിച്ചപ്പോ ഞാന്‍ 'അഭിമാനം' കലര്‍ന്ന പുഞ്ചിരിയോടെ മിണ്ടാതെ നിന്നു. പക്ഷേ അതു കഴിഞ്ഞു അവള് പറഞ്ഞ വാചകം എന്നെ അങ്ങു മരപ്പിച്ചു കളഞ്ഞു. " അവള് അന്നു തന്നെ അതു അവളുടെ അമ്മേടെ കയ്യില്‍ കൊടുത്തു എന്നു കേട്ടു. പരീക്ഷ കഴിയുമ്പോ ചോദിക്കാനിരിക്കുവാന്നാ കേട്ടേ..". <br /><br />പ്രശ്നമായി. അത്രേം നേരം കൂടെ നിന്ന തലതെറിച്ചവന്മാരൊക്കെ കൈ മലര്‍ത്തി. പരീക്ഷ എങ്ങനേലും ഒന്നു തീര്ന്നുകിട്ടിയാ മതി എന്നു ആഗ്രഹിച്ചിരുന്ന ഞാന്‍ അപ്പോ തൊട്ടു പരീക്ഷ തീരല്ലേ എന്നു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പക്ഷേ വിധിയെ തടുക്കാന്‍ മനുഷ്യനാര്? പരീക്ഷ തീരുന്ന ആ മംഗള ദിനം പറന്നെത്തി. ഉച്ചയോടെ എന്റെ പരീക്ഷ തീരും. അവള്‍ക്കു ഉച്ചകഴിഞ്ഞു മാത്രമേ ഉള്ളൂ. 12 മണിക്കു പരീക്ഷ കഴിഞ്ഞ ഞാന്‍ ഇടവഴിയില്‍ കാത്തു നിന്നു. 1 മണിയോടെ അവള് നടന്നടുത്തു. വേറെയൊന്നും വിചാരിക്കല്ലേ, വീട്ടില്‍ പറഞ്ഞു എന്ന കാര്യം സത്യമാണോ എന്നൊന്നു ചോദിക്കണം എന്നു മാത്രേ എനിക്കുണ്ടായിരിന്നുള്ളൂ. <br /><br />അവളടുത്തെത്തി.<br /><br />" പരീക്ഷകളൊക്കെ എങ്ങനെയുണ്ടായിരുന്നു?"<br /><br />" കുഴപ്പമില്ലായിരുന്നു"<br /><br />നിശബ്ദത...<br /><br />" വീട്ടില്‍ പറഞ്ഞു അല്ലേ?"<br /><br />" ഹ്മ്...."<br /><br />" അമ്മ എന്തു പറഞ്ഞു?"<br /><br />" ഒന്നും പറഞ്ഞില്ല"<br /><br />" ചേട്ടന് അറിഞ്ഞോ?"<br /><br />" ഹ്മ്.." [ തൊലഞ്ഞു!]<br /><br />" അച്ഛനോ?"<br /><br />" ഇല്ല" [ അത്രേം ആശ്വാസം. പക്ഷേ ഇന്നു വൈകിട്ടു അറിയുമാരിക്കും!]<br /><br />" ആ എന്നാ ശരി. പൊക്കോ. ഓള് ദ ബെസ്റ്റ്"<br /><br />അവള് നടന്നകന്നു. <br /><br />ഞാന്‍ വീട്ടിലെത്തിയതു ഒരുറച്ച തീരുമാനത്തോടെയായിരുന്നു. എന്തു വന്നാലും ധൈര്യമായി നേരിടുക.അല്ലാതെ പേടിച്ചു കഴിഞ്ഞാല്‍ എത്ര ദിവസം ഇങ്ങനെ നടക്കും? വരുന്നതു പോലെ വരട്ടെ.<br /><br />[ അവസാനത്തെ വാചകം ഞാന്‍ ആലോചിച്ചതു കുമരകത്തെ എന്റെ തറവാട്ടിലിരുന്നാ കേട്ടോ. വീട്ടില്‍ ചെന്നു ഒരാഴ്ചത്തേയ്ക്കുള്ള തുണിയും പൊതിഞ്ഞു 4 മണിയോടെ ഞാന്‍ കുമരകം പിടിച്ചു. ഞാനാരാ മൊതലു!]<br /><br />അനുബന്ധം<br />------------------<br /><br />വലിയ തട്ടുകേടൊന്നുമില്ലതെ കാര്യം ഒതുങ്ങി കേട്ടോ. അവളുടെ ചേട്ടനും [ പുള്ളി നമ്മടെ ഫ്രണ്ടായിരുന്നു] പിന്നെ അമ്മയും കുറേയധികം കളിയാക്കി. അങ്ങനെ കുറെ നാളത്തേയ്ക്കു ഞാന്‍ പിന്നെ അവര്‍ക്കു മുഖം കൊടുക്കാറില്ലായിരുന്നു. അങ്ങനെ അങ്ങനെ അതങ്ങു അവസാനിച്ചു.<br /><br />ഇനി, ഇതിപ്പോ ഓര്‍ക്കാന്‍ കാരണം , കഴിഞ്ഞ ഞായറാഴ്ച കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുമ്പോ അവളും അമ്മയും അപ്പനും കൂടി അവിടെ നില്ക്കുന്നതു കണ്ടു. അപ്പോ പെട്ടന്നു നൊസ്റ്റാള്‍ജിയായുടെ ഒരസ്കിത!<br /><br />കഥയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും, പ്രത്യേകിച്ചു അവള്‍ക്കും , ഒരു നല്ല ജീവിതം ആശംസിക്കുന്നു.!The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com8tag:blogger.com,1999:blog-7262251849908482711.post-34869862888779044402008-07-01T16:44:00.002+05:302008-07-01T16:51:15.439+05:30എന്നു സ്വന്തം അപ്പു..Disclaimer:<br />-------------<br />വലിയ ഒരു കാലവിളംബം വന്നതിനു ക്ഷമാപണം. [ "ഓ പിന്നെ! എന്നു വെച്ചാ ഇവിടെ കുറേപേരു ഇതും നോക്കിയിരുപ്പല്ലേ.." എന്നു എന്റെ മനസ്സു പറയുന്നുണ്ടു, എന്നാലും..]. എല്ലാം ക്രമമായി <br />എഴുതണമെന്നൊക്കെയാരുന്നു വിചാരിച്ചിരുന്നതു. അതു നടപ്പാകും എന്നു തോന്നുന്നില്ല.<br />---------------<br /><br />ഒരു പാടു പേരെഴുതി തകര്‍ത്ത, തേഞ്ഞു തീര്‍ന്ന ഒരു കഥയാണ് പുറകേ വരുന്നതു. ഒരു പാടൂഹിക്കണ്ട, അതു തന്നെ ...ആദ്യ പ്രേമലേഖനം!<br /><br />കഥാ നായിക എന്നെപ്പോലെ തന്നെ, എന്റെ സ്കൂളില്‍ നിന്നും ദേവീ വിലാസത്തിലേയ്ക്കു ചേക്കേറിയ ഒരു മാടപ്രാവായിരുന്നു. ഒരു കൊല്ലത്തിനിളപ്പം. അയല്‍ക്കാരി. ആങ്ങളമാരു രണ്ടും എന്റെ <br />കളിക്കൂട്ടുകാര്‍. നല്ല പരിചയം.<br /><br />ദേവീ വിലാസത്തില്‍ പരീക്ഷിച്ചിട്ടുള്ള തല്ലുകൊള്ളിത്തരങ്ങള്‍, അതിന്റെ പാരമ്യത്തിലെത്തിയതു ഒമ്പതാം ക്ളാസ്സിലായിരുന്നു. ഏറ്റവും പുറകിലേ ബെഞ്ചില്‍, സൈലേഷും സുമേഷും കൃഷ്ണകുമാറും പിന്നെ ഞാനും കൂടി ചേര്‍ന്ന മാഫിയ. അര ഭിത്തിക്കു നേരെ മുകളില്‍ കൂടി മേലോട്ടു നോക്കിയാല്‍, രണ്ടു നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ എട്ടു-എ ഡിവിഷന്. എന്താ കാരണം എന്നറിയില്ല, പക്ഷേ കാണാന്‍ ഒരു സുഖമുള്ള കുറേയധികം പെമ്പിള്ളേര് ആ ക്ളാസ്സിലുണ്ടായിരുന്നു. നമ്മുടെ കഥാനായികയും അതേ ക്ളാസ്സില്‍. <br /><br />കുടുംബമുള്‍പ്പടെ പരിചയമുള്ളതുകൊണ്ടു അവളെ വിട്ടു ബാക്കിയെല്ലാവരെയും മടുപ്പില്ലാതെ വായിനോക്കുന്ന കാലത്താണു, കൂടെ പഠിക്കുന്ന ഒരു കൊശവന് വന്നു എന്നോട് അവന്റെ മനസ്സു തുറന്നതു. അവനു ലവളോട് പ്രേമമാണുപോലും. ആരോടെന്നോ? നമ്മുടെ നായികയോട്." അതിനു ഞാനിപ്പോ എന്തോ വേണം, നീ തന്നെ പോയി പറയെടാ.." എന്നൊക്കെ പറഞ്ഞു അവനെ വിട്ടെങ്കിലും എനിക്കു പെട്ടെന്നു എവിടെയോ ഒരു വിഷമം. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഒന്നു മല്‍സരിച്ചാല്‍ കൊള്ളാമെന്നു മാണി കോണ്‍ഗ്രസ്സുകാരു പറയുമ്പോ ഒര്‍ജിനല്‍ കോണ്ഗ്രസ്സുകാര്ക്കു തോന്നുന്ന ഒരു ബുദ്ധിമുട്ടു. ശ്ശെടാ! എനിക്കിപ്പോ ഇങ്ങനെ തോന്നണ്ട കാര്യമെന്താ എന്നൊക്കെ ഞാന്‍ പല തവണ ആലോചിച്ചു. ഉത്തരമില്ല.<br /><br />പിന്നെ കുറേയധികം നിദ്രാവിഹീനങ്ങളായ രാവുകള്‍.ഒടുവില്‍ ഞാനാ വലിയ രഹസ്യം കണ്ടെത്തി. എനിക്കവളോട് മുടിഞ്ഞ "ഐ ലവ്യൂ" ആണെന്ന പരമ സത്യം. ഹൊ! അപ്പോ കാര്യത്തിനു ഒരു തീരുമാനമായി. ഇനിയിപ്പോ ഇതൊന്നു ചെന്നു പറയണ്ട കാര്യമേയുള്ളൂ. റൂട്ടു ക്ളീന്‍. ദൈവം സഹായിച്ചു , ഒത്ത ശരീരവും മുട്ടന്‍ തലയുമൊക്കെയായിട്ടു ആകെപ്പാടെ ഒരാനചന്തം എനിക്കുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി തീരെയില്ലാണ്ടാവില്ലല്ലോ അല്ലേ? <br /><br />നേരെ പോയി പറയാന്‍ വല്ലായ്മക്കുറവിന്റെ ഒരില്ലായ്മക്കുറവ്. അങ്ങനെയാണ് ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യ പ്രേമലേഖനത്തിനു കളമൊരുക്കിയതു. യു.പി . സ്കൂള്‍ മുതല്‍ സ്ഥിരമായി ഉപന്യാസമല്സരങ്ങളില് പങ്കെടുക്കാറുള്ളതുകൊണ്ടു എഴുത്തു നമുക്കു ചീള് കേസ്! വലിയ പരീക്ഷക്കു പഠിക്കാനെന്നു പരഞ്ഞു പുരപ്പുറത്തു കേറിയ ഒരു സായാഹ്നത്തില്‍ ഞാനാ മംഗള കര്‍മ്മത്തിനു തുടക്കം കുറിച്ചു. എഴുതി പഠിക്കാന്‍ കയ്യിലെടുത്തിരുന്ന "കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ"[അപ്പനു അവിടെയാണു ജോലി] ഒരു ലെറ്റര്‍പാഡിലായിരുന്നു സര്‍ഗ്ഗസൃഷ്ടി. ആരു കണ്ടാലും , അതു ഞങ്ങടെ വീട്ടില്‍ നിന്നുമാണു പബ്ലിഷു ചെയ്തതു എന്നു മനസ്സിലാകും. പക്ഷേ അന്നതൊന്നും ആലോചിച്ചില്ല.<br /><br />എഴുതി തീര്‍ത്തിട്ടു വായിച്ചു നോക്കിയപ്പോള്‍ നല്ല ഒന്നാന്തരം ഒരു ഉപന്യാസം. ആമുഖം, വിഷയാവതരണം, ഉള്ളടക്കം, ഉപസംഹാരം എന്നിങ്ങനെ പാരഗ്രാഫു തിരിച്ചു പടച്ചു വെച്ചിരിക്കുന്നു. അല്‍പ്പം കൂടി റൊമാന്റിഫിക്കേഷന്‍ ചെയ്യണോ എന്നൊന്നു സംശയിച്ചതാ, പിന്നെ വേണ്ടന്നു വെച്ചു. പിറ്റേന്നു സ്കൂളില്‍ കൊണ്ടു പോയി, ലൌലെറ്റര്‍ കലയില്‍ വെറ്ററനായ സൈലേഷിനെ കാണിച്ചു. 'ഇതില്‍ സാഹിത്യമില്ല' എന്നതായിരുന്നു പുള്ളിയുടെ കമന്റ്. അവന് പോക്കറ്റില്‍ നിന്നും ഒരു കടലാശ് പുറത്തെടുത്തു. അതില്‍ അക്കമിട്ടെഴുതിയിരിക്കുന്ന വരികള്‍ ഞാന്‍ വേഗത്തില്‍ വായിച്ചു.<br /><br />1." അല്ലിമലര്‍കാവിലെ ആമ്പല്‍പൂവേ..അറിയാതെ നിന്നെ ഞാന്‍ സ്നേഹിച്ചു പോയി.. ആവില്ല മുത്തേ നിന്നെ പിരിയാന്‍.. അത്രക്കു നിന്നെ ഞാന്‍ സ്നേഹിച്ചു പോയി"<br /><br />2. " ഒരു നാള് ഞാന്‍ മരിക്കും, എനിക്കതു നിന്നെ സ്നേഹിച്ചുകൊണ്ടു മരിക്കണം"<br /><br />എന്നിങ്ങനെ മലയാളത്തില്‍ നല്ല കിടിലം വരികള്‍.[ അക്ഷരപ്പിശകുകളുണ്ട്. അവനെഴുതിയതല്ലേ?]<br /><br />ഏറ്റവും അവസാനം ഇംഗ്ലീഷിലും ഒരു സാധനം -- Love me for a reason, Let the reason be love...! എന്റമ്മെ!!!<br /><br />ചില വരികളൊക്കെ എനിക്കിഷ്ടപ്പെട്ടു, പക്ഷേ അവയൊന്നും ഞാനെഴുതിയ എഴുത്തിനു ചേരുന്നില്ല. എന്റെ എഴുത്തിനു പറ്റിയതു പ്രേമവിവാഹങ്ങളുടെ അവലോകന ഗ്രാഫ് ആണെന്നു വരെ തോന്നിപ്പോയി. ഒടുവില്‍ വെച്ചുകെട്ടുകളൊന്നുമില്ലാതെ സംഗതി കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു.<br /><br />അടുത്ത പ്രശ്നം ഇതെപ്പോ കൊടുക്കും എന്നതായി. പതിവ് പ്രവൃത്തി ദിനങ്ങളില്‍ അവളുടെ അനിയനും കൂടെ കാണും. പക്ഷേ പരീക്ഷ തുടങ്ങിക്കഴിഞ്ഞാല്‍, അവള്‍ക്കു ഉച്ചക്കാണ് പരീക്ഷ എന്നുള്ളതുകൊണ്ട് അവള് തനിയെ ആണു വരുന്നതു. അപ്പോ പിന്നെ പരീക്ഷക്കിടയില്‍ തന്നെ കാര്യം സാധിക്കണം. <br /><br />ആരു കൊണ്ടു പോയി കൊടുക്കും? ഞാനോ? നോക്കിയിരുന്ന മതി. വേറെയൊന്നുമുണ്ടായിട്ടല്ല, എനിക്കു പേടിയാ, അത്ര തന്നെ!. ആ ജോലി സൈലേഷും സുമേഷും ഏറ്റെടുത്തു. അങ്ങനെ , എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1999 മാര്‍ച്ചു 9 ചൊവ്വാഴ്ച ആ സംഭവം നടന്നു. വീട്ടിലെ ഉത്തരവാദിത്തമുള്ള മകനായ, കുടുംബത്തിലെ നല്ല പിള്ളയായ ഞാന്‍ എഴുതിയ ഒരു പ്രേ.ലേ., ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ ചെന്നു പെട്ടു.<br /><br />ടെന്‍ഷന്‍ എന്നൊക്കെ പറയുന്നതു എന്താണെന്നു അറിഞ്ഞ ദിവസമായിരുന്നു. വൈകുന്നേരം മുതല്‍ ഗേറ്റിലേയ്ക്കു കണ്ണ് നട്ടു കാത്തിരുന്നു. ഒരു കയ്യില്‍ എഴുത്തും മറു കയ്യില്‍ ഒരു പത്തലുമായി കയറി വരുന്ന അവളുടെ പിതാമഹനെ കാത്തു. പിറ്റേന്നു പരീക്ഷക്കു അവളുടെ വീടിന്റെ മുന്നിലൂടെയുള്ള വഴി ഒഴിവാക്കി, വളഞ്ഞ വഴിയേ പോയി. സ്കൂളില്‍ ചെന്നിട്ടു, പതിവില്ലാത്ത വിധം പരീക്ഷാഹാളിനുള്ളില്‍ തന്നെയിരുന്നു സമയം കളഞ്ഞു. പക്ഷേ അന്നു വൈകിട്ടും ഒന്നും സംഭവിച്ചില്ല. അതോടെ പേടി മാറി ഒരു ചെറിയ പ്രതീക്ഷയുടെ രൂപത്തിലായി. <br /><br />പിറ്റേന്നു രാവിലെ കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോളാണ് ആരോ എന്നെ വിളിക്കുന്നതു ഞാന്‍ കേട്ടതു.."അപ്പൂ...."<br /><br />[തുടരും]The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com8tag:blogger.com,1999:blog-7262251849908482711.post-53369345744403633182008-04-26T16:48:00.000+05:302008-04-26T16:50:35.893+05:30ദെന്തിനാപ്പോ ങ്ങ്നെ ഒരു കഥ?ഇന്നലെ ശ്രീമാന്‍ ഇടിവാളിന്റെ <a href="http://itival.blogspot.com/2008/04/blog-post_25.html">പുതിയ രചന</a> വായിച്ചപ്പോ തൊട്ടുള്ള ഒരു ചിന്തയായിരുന്നു, ഞാന്‍ പഠിച്ച ദേവീവിലാസത്തിനെപറ്റി ഒരു പോസ്റ്റിടണമെന്നു. <br /><br />വൈകിട്ടു ഒരു ബിയറിന്റെ തണുപ്പിലും തരിപ്പിലും ഇരുന്നു ആലോചിച്ചപ്പോ അതങ്ങനെ ഒരു പോസ്റ്റിലൊന്നും ഒതുങ്ങില്ല എന്നു തോന്നി. ജീവിച്ചു തുടങ്ങിയിട്ടു 12 കൊല്ലം കഴിഞ്ഞിരുന്നുവെങ്കിലും , ജീവിതം തുടങ്ങിയതു ആ മതിലുകള്‍ക്കുള്ളില്‍ നിന്നാണു.<br /><br />ആദ്യമായി മലയാളം കാര്യമായിട്ട് പഠിച്ചതു...<br /><br />ആദ്യമായി സ്കൂള്‍ സമരം കണ്ടത്...<br /><br />ആദ്യമായി ക്ളാസ്സ് കട്ടു ചെയ്തു പടത്തിനു പോയതു...<br /><br />ആദ്യമായി സിപ്പ്-അപ്പ് തിന്നതു...<br /><br />ആദ്യമായി മുണ്ട് ഉടുത്തത്...<br /><br />ആദ്യമായി പ്രേമലേഖനം എഴുതിയത്...<br /><br />ആദ്യമായി പ്രേമലേഖനം വാങ്ങിയതും..!!! [ സത്യം!]<br /><br />ആദ്യമായി ചങ്കു തുറന്നു പ്രേമിച്ചതു...<br /><br />ആദ്യമായി പുക വലിച്ചതു..[ അവസാനമായും..]...<br /><br />ആദ്യമായി " നീ ഇനി വീട്ടില്‍ നിന്നും ആളെ വിളിച്ചോണ്ടു വന്നിട്ടു ക്ളാസ്സില്‍ കയറിയാല്‍ മതി " എന്നു പറയിച്ചതു...<br /><br />എന്തിനധികം പറയുന്നു...<br /><br />ആദ്യമായി ഒരു കൊച്ചു പുസ്തകം കാണുന്നതു പോലും.... അവിടെ വിരാജിക്കുന്ന കാലത്തു.<br /><br />ഒരു പാടു മുഖങ്ങള്‍ മനസ്സിലേയ്ക്കു ഓടിയെത്തുന്നു...<br /><br />ആ മുഖങ്ങള്‍ക്കിടയില്‍ പുഞ്ചിരിക്കുന്ന ഒരു മുഖവും...<br /><br />ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ കളഞ്ഞു കിട്ടിയ ഒരു പാവപ്പെട്ടവന്റെ മുഖം...<br /><br />എന്റെ മുഖം...<br /><br /><br /><br /> " ശംഖൊണ്ടിടത്തു മറുപാടൊരു ചക്രമുണ്ടു..<br /> കാലില്‍ ചിലമ്പു, ചില മുത്തുപടം കഴുത്തില്‍..<br /> ഓടീട്ടു വന്നു കുടിക്കൊണ്ട കുമാരനല്ലൂര്‍ കാര്‍ത്യായനീ..<br /> ശരണമിന്നിഹ കൈ തൊഴുന്നേന്‍..."<br /><br />[ ദേവിയില്‍ വിശ്വസിക്കുന്നതുകൊണ്ടല്ല, എന്നാലും കുമാരനല്ലൂര്‍ ദേവീ വിലാസത്തിന്റെ കഥ പറയാന്‍, കുമാരനല്ലൂര്‍ ദേവിയില്‍ നിന്നു തന്നെ തുടങ്ങണം!]The Common Man | പ്രാരബ്ധംhttp://www.blogger.com/profile/10349139427156709460noreply@blogger.com7